മുത്തലാഖിന് എതിരെ പോരാടിയ ഇസ്രത്ത് ജഹാനെതിരെ വധഭീഷണിയും അക്രമവും; നടപടി ഹനുമാൻ ചാലിസയിൽ പങ്കെടുത്തതിന്

മുത്തലാഖിനെതിരെ ഹർജി നൽകി വാർത്തകളിൽ ഇടം നേടിയ ഇസ്രത്ത് ജഹാനെതിരെ അക്രമവും വധഭീഷണിയും ഹനുമാൻ ചാലിസയിൽ പങ്കെടുത്തതിനാണ് ( ഹനുമാനെ ആരാധിക്കുന്ന കീർത്തനങ്ങൾ ആലപിക്കുന്ന ചടങ്ങ്) ഒരു സംഘം ആളുകൾ അവരെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ഇസ്രത്ത് ജഹാൻ ബി.ജെ.പിയിൽ ചേർന്നിരുന്നു.  താൻ ഒരു മതേതര വ്യക്തിയാണെന്നും അതിനാൽ ഹനുമാൻ ചാലിസയിൽ പങ്കെടുക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചിരുന്നു. പക്ഷേ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇസ്രത്ത് വ്യക്തമാക്കിയത്.

ഏതാനും നാളുകൾക്ക് മുമ്പാണ് ഇസ്രത്ത് ജഹാന്റെ വീടിനോട് ചേർന്ന് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ആരംഭിച്ചത് , ഇതിലേക്ക് ഇസ്രത്തിനെ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ദുബായിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയപ്പോൾ അതിനെതിരെ ഇസ്രത്ത് ജഹാൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് കോടതി മുത്തലാഖ് നിർത്തലാക്കി കൊണ്ടുള്ള ചെയ്ത ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ