മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; മഥുര ഉള്‍പ്പെടെ രണ്ടിടങ്ങള്‍ കൂടി പരിഗണനയില്‍; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു.

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് ഈശ്വരപ്പ. കഴിഞ്ഞ ഡിസംബറില്‍ ഗദഗില്‍ ഇയാള്‍ നടത്തിയ പ്രസംഗവും ഏറെ വിവാദമായിരുന്നു.

ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നതായും ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം