മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; മഥുര ഉള്‍പ്പെടെ രണ്ടിടങ്ങള്‍ കൂടി പരിഗണനയില്‍; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു.

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് ഈശ്വരപ്പ. കഴിഞ്ഞ ഡിസംബറില്‍ ഗദഗില്‍ ഇയാള്‍ നടത്തിയ പ്രസംഗവും ഏറെ വിവാദമായിരുന്നു.

ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നതായും ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്