മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് വി. മുരളീധരന്‍ 

നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രിയുണ്ടാകും. നിലവില്‍ രാജ്യസഭാ എം പിയും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ വി മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശം  ലഭിച്ചതായി അദ്ദേഹം തന്നെ സ്ഥിരീകരിച്ചു.

രാഷ്ട്രപതി ഭവനില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി നാലുമണിക്കുള്ള ചായ സത്ക്കാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചുവെന്നാണ് സ്ഥിരീകരണം. ഇതോടെ രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് ബിജെപി മുരളീധരനെ തിരഞ്ഞെടുത്തത്.

ആദ്യമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം വേണമെന്ന ആവശ്യം മോദി അംഗീകരിക്കാന്‍ തയ്യാറായത് അവസാന നാളുകളിലാണ്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ് ആ ചീട്ട് വീണത്. കണ്ണന്താനത്തെ കുടാതെ നടന്‍ സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെയാണ് ആദ്യമോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ കുറച്ച് മാസക്കാലം മിസോറാമിലെ ഗവര്‍ണറുമാക്കിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ