മഹാരാഷ്ട്ര ദളിത് കലാപം: ജിഗ്നേഷ് മേവാനിക്ക് മുബൈയില്‍ വിലക്ക്

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാല വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന, ദേശീയതലത്തിലെ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പരിപാടി മുംബൈ പോലീസ് റദ്ദ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലുണ്ടായ ദളിത് കലാപത്തിന്റെ തലേദിവസം മേവാനിയും ഉമര്‍ ഖാലിദും പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍ പരാതി ലഭിച്ചിരുന്നുവെന്ന ന്യായത്തിലാണ് പരിപാടി റദ്ദ് ചെയ്തത്.

ജിഗ്നേഷ് മേവാനിയേയും ഉമര്‍ ഖാലിദിനെയുമാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്.നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയാണിത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നു പരിപാടി റദ്ദ് ചെയ്തുവെന്നു- ഛത്ര ഭാരതിയുടെ വൈസ് പ്രസിഡണ്ടും പരിപാടിയുടെ സംഘാടകനുമായ സാഗര്‍ ബലേറോ പറയുന്നു.

ഐപിസി സെക്ഷന്‍ 149 പ്രകാരം ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ഈ സെക്ഷന്‍ പ്രകാരം അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ല. പരിപാടി റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പരിപാടിയില്‍ പങ്കെടുക്കാന്‍ 100ഓളം വിദ്യാര്‍ത്ഥികളാണ് എത്തിയത്.

പ്രകോപനപരമായി പ്രസംഗിച്ചതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയെന്നാണ് വിവരം. ഭീമ കോരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികദിനാഘോഷത്തിനായി പൂനെയില്‍ എത്തിയ ദളിത് സംഘടന പ്രവര്‍ത്തകരെയാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 1818ല്‍ മേല്‍ജാതിക്കാര്‍ക്കെതിരേ ദളിതുകള്‍ നേടിയ യുദ്ധ വിജയത്തിന്റെ അനുസ്മരണമാണിത്.  ഡിസംബര്‍ 31 ന് മേവാനിയും ഉമര്‍ ഖാലിദും നടത്തിയ പ്രസംഗം പ്രകോപനമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ