'പരസ്യ'മായി അപമാനിക്കാന്‍ ശ്രമം; അമ്മാതിരി പരിപാടികള്‍ വേണ്ട; ഫെവിക്കോളിന്റെ പരസ്യ ബോര്‍ഡിനെതിരെ റെയില്‍വേ; പരാതിയില്‍ പരസ്യബോള്‍ഡുകള്‍ പൊളിച്ച് മാറ്റി

ഫെവിക്കോളിന്റെ പരസ്യ ബോര്‍ഡിനെതിരെ പരാതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഒടുവില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ലോക്കല്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നതിന്റെ ചിത്രവുമായിട്ടുള്ള പരസ്യബോര്‍ഡുകളാണ് പശ്ചിമറെയില്‍വേയുടെ പരാതിയില്‍ നീക്കിയത്.

മുംബൈയിലെ ബാന്ദ്രയിലായിരുന്നു ഈ പരസ്യബോര്‍ഡ് ഉയര്‍ന്നുനിന്നിരുന്നത്. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസുകളില്‍ സമീപകാലത്തെ പുരോഗതി ഉണ്ടായിരുന്നിട്ടും പഴയ ഇമേജറി ഉപയോഗിച്ചാണ് പരസ്യം നിര്‍മിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതു റെയില്‍വേയെ അപമാനിക്കുന്നതിന് തുല്യമാണ്. പത്തു വര്‍ഷത്തിനിടയില്‍ മുംബൈ സബര്‍ബന്‍ റെയില്‍വേ ശൃംഖലയില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്.

പുതിയനിലവാരത്തിലുള്ള റേക്കുകള്‍, ഡിസിയില്‍നിന്ന് എസി പവര്‍ സിസ്റ്റത്തിലേക്കുള്ള മാറ്റം, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി റെയില്‍വേ വ്യക്തമാക്കി.

ഫെവിക്കോളിന്റെ പരസ്യബോര്‍ഡില്‍ സാമൂഹികമാധ്യമങ്ങളില്‍ റെയില്‍വേയ്ക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് റെയില്‍വേ നടപടി കടുപ്പിച്ചത്. റെയില്‍വേയുടെ പരാതിയെത്തുടര്‍ന്ന് ഫെവിക്കോള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഇന്നലെ വൈകിട്ടോടെ ബോര്‍ഡുകള്‍ നീക്കംചെയ്തു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്