മോര്‍ബി തൂക്കുപാല ദുരന്തം; 'വിനോദസഞ്ചാരികളെ പേടിപ്പിക്കാന്‍ ചിലര്‍ പാലം കുലുക്കി, പറഞ്ഞിട്ടും അധികൃതര്‍ അവഗണിച്ചെന്ന്  രക്ഷപ്പെട്ട കുടുംബം

മോര്‍ബി തൂക്കുപാല ദുരന്തത്തിന്റെ പ്രധാന കാരണമായത് ചിലര്‍ പാലം കുലുക്കിയതാണെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബം. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം കുടുംബ സമേതം പാലം കാണാനെത്തിയ അഹമ്മദാബാദ് സ്വദേശിയായ വിജയ് ഗോസ്വാമിയാണ് പാലത്തിന്റെ പകുതി വരെ പോയശേഷം അപകടം തിരിച്ചറിഞ്ഞ് തിരികെ പോന്നത്.

വലിയ ജനക്കൂട്ടം പാലത്തിലുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തില്‍ നിന്നപ്പോള്‍ ഒരു സംഘം യുവാക്കള്‍ മനപൂര്‍വ്വം പാലം കുലുക്കാന്‍ തുടങ്ങി. എവിടെയെങ്കിലും പിടിച്ചില്ലെങ്കില്‍ വീഴുമെന്നായി. അപകടമാണെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ പാലം മുഴുവന്‍ നടന്ന് കാണാതെ തിരികെ പോന്നു,’ വിജയ് ഗോസ്വാമി പറഞ്ഞു. ‘ പാലത്തിന്റെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരെ ചെന്ന് കണ്ട് ആളുകള്‍ പാലം കുലുക്കുന്നത് തടയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ, അവര്‍ക്ക് ടിക്കറ്റ് വില്‍ക്കുന്നതില്‍ മാത്രമായിരുന്നു താല്‍പര്യം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാര്‍ഗം ഒന്നുമില്ലെന്ന് അവര്‍ പറഞ്ഞു.

വിനോദ സഞ്ചാരികളെ ഭയപ്പെടുത്താന്‍ ഒരു പറ്റം യുവാക്കള്‍ തൂക്കുപാലത്തിന്റെ കമ്പികളില്‍ ചവിട്ടുന്നതിന്റേയും പാലം കുലുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.. ഒരു കയറില്‍ തൂങ്ങിപ്പിടിച്ച് കിടന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഒരു പത്ത് വയസുകാരന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തകരുന്ന സമയത്ത് പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നെന്ന് ദുരന്തത്തെ അതിജീവിച്ച മെഹുല്‍ രാവല്‍ എന്നയാള്‍ പറഞ്ഞു. ‘

132 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ചില്‍ അടച്ചിട്ട തൂക്കുപാലം ഒരാഴ്ച്ച മുന്‍പാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തുറന്നുകൊടുത്തത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം