പബ്ജി നിരോധിക്കാൻ‌ മോദിജി ശരിക്കും ആഗ്രഹിച്ചിരുന്നു, പക്ഷെ...

ജനപ്രിയ ഓൺലൈൻ ഗെയിമായ പബ്ജി നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ യുവാക്കൾ ഗെയിം കളിക്കുന്നത് നിർത്തിയാൽ തൊഴിലില്ലായ്മയെ കുറിച്ച് ശബ്ദമുയർത്തുമെന്ന് സർക്കാർ മനസ്സിലാക്കിയതായും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

“പബ്ജി നിരോധിക്കാൻ മോദിജി ‌ശരിക്കും ആഗ്രഹിച്ചിരുന്നു പക്ഷെ യുവാക്കളുടെ ശ്രദ്ധ സാങ്കൽപ്പിക ലോകത്തിൽ നിന്നും വ്യതിചലിച്ചാൽ, അവർ തൊഴിൽ പോലുള്ള യഥാർത്ഥ ലോക കാര്യങ്ങൾ ആവശ്യപ്പെടുമെന്നും അത് ഒരു പ്രശ്നമാകുമെന്നും മനസ്സിലാക്കി,” അഭിഷേക് മനു സിംഗ്വി ട്വീറ്റ് ചെയ്തു.

ചൈനയുമായി ബന്ധമുള്ള 47 ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചിട്ടുണ്ടെന്ന് അടുത്തിടെ സർക്കാർ പറഞ്ഞിരുന്നു, മിക്കതും ക്ലോണുകളോ അല്ലെങ്കിൽ കഴിഞ്ഞ മാസം നിരോധിച്ച ആപ്ലിക്കേഷനുകളുടെ അതേ മാതൃ കമ്പനിയിൽ നിന്നോ ഉള്ളവയാണ്.

ടിക്ക് ടോക്ക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് എന്നിവയാണ് നിരോധിത ക്ലോണുകൾ.

നിരീക്ഷണത്തിലുള്ള 250 ആപ്ലിക്കേഷനുകളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ലിസ്റ്റിൽ ജനപ്രിയ ഓൺലൈൻ ഗെയിം പബ്ജിയും ഉൾപ്പെടുന്നു.

ഒരു ദക്ഷിണ കൊറിയൻ കമ്പനി വികസിപ്പിച്ച ഗെയിമാണ് പബ്ജി, പക്ഷേ ചൈനീസ് കമ്പനിയായ ടെൻസെന്റിൽ നിന്ന് വലിയ നിക്ഷേപമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ഗെയിം നിരീക്ഷണത്തിൽ വരുന്നത്.

എന്നിരുന്നാലും, ഇന്ത്യയിൽ ഇതിനകം നിരോധിച്ചിട്ടുള്ള ആപ്ലിക്കേഷനുകളിൽ പബ്ജി ഉൾപ്പെടുന്നില്ലെന്ന് കാണാൻ കഴിയും.

ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള അതിർത്തി ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ടിക്ക് ടോക്ക്, ഷെയർഇറ്റ്, മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകൾ എന്നിവ സർക്കാർ നിരോധിച്ചിരുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു