'സൈന്യത്തിന്റെ വീര്യം പോലും ഉൽപ്പന്നം പോലെ വിൽക്കുന്നു'; ട്രെയിൻ ടിക്കറ്റുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യത്തിനൊപ്പം മോദിയുടെ ചിത്രം, വിമർശനത്തിന് പിന്നാലെ റെയിൽവേയുടെ വിശദീകരണം

ട്രെയിൻ ടിക്കറ്റുകളിൽ ഇടം പിടിച്ച് ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പരസ്യത്തിൽ മോദിയുടെ ചിത്രവുമുള്ളത്. ‘ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ’ എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു.

ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

അതേസമയം സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ‘ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന പ്രധാനമന്ത്രിയുടെ ചിത്രം ട്രെയിൻ ടിക്കറ്റുകളിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യൻ സൈനികരുടെ ധീരതയ്ക്കുള്ള ആദരാഞ്ജലിയാണെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു. ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിനു പുറമേ, രാജ്യത്തുടനീളമുള്ള റെയിൽവേ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയം സജീവമായി ആഘോഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാരെ അഭിവാദ്യം ചെയ്യുകയും അതിന്റെ വിജയം ആഘോഷിക്കുകയും ചെയ്യുന്നു,” ഓപ്പറേഷനെക്കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി മോദിയെ സല്യൂട്ട് ചെയ്യുന്ന പോസിൽ പ്രദർശിപ്പിക്കുന്ന ടിക്കറ്റുകളെക്കുറിച്ച് ചോദിച്ചപ്പോൾ റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

“രാജ്യത്തുടനീളമുള്ള മികച്ച സ്റ്റേഷനുകൾ ത്രിവർണ്ണ പതാക കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. നിരവധി ഡിവിഷനുകളിൽ, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള പെയിന്റിംഗ് മത്സരങ്ങളിൽ സ്കൂൾ കുട്ടികൾ പങ്കെടുത്തു. ഈ ഓപ്പറേഷനിൽ സൈനികരുടെ ധീരതയെ എടുത്തുകാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ നിരവധി സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ പ്രദർശിപ്പിച്ചു,” കുമാർ പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി