'സൈന്യത്തിന്റെ വീര്യം പോലും ഉൽപ്പന്നം പോലെ വിൽക്കുന്നു'; ട്രെയിൻ ടിക്കറ്റുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യത്തിനൊപ്പം മോദിയുടെ ചിത്രം, വിമർശനത്തിന് പിന്നാലെ റെയിൽവേയുടെ വിശദീകരണം

ട്രെയിൻ ടിക്കറ്റുകളിൽ ഇടം പിടിച്ച് ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പരസ്യത്തിൽ മോദിയുടെ ചിത്രവുമുള്ളത്. ‘ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ’ എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു.

ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

അതേസമയം സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ‘ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന പ്രധാനമന്ത്രിയുടെ ചിത്രം ട്രെയിൻ ടിക്കറ്റുകളിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യൻ സൈനികരുടെ ധീരതയ്ക്കുള്ള ആദരാഞ്ജലിയാണെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു. ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിനു പുറമേ, രാജ്യത്തുടനീളമുള്ള റെയിൽവേ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയം സജീവമായി ആഘോഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാരെ അഭിവാദ്യം ചെയ്യുകയും അതിന്റെ വിജയം ആഘോഷിക്കുകയും ചെയ്യുന്നു,” ഓപ്പറേഷനെക്കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി മോദിയെ സല്യൂട്ട് ചെയ്യുന്ന പോസിൽ പ്രദർശിപ്പിക്കുന്ന ടിക്കറ്റുകളെക്കുറിച്ച് ചോദിച്ചപ്പോൾ റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

“രാജ്യത്തുടനീളമുള്ള മികച്ച സ്റ്റേഷനുകൾ ത്രിവർണ്ണ പതാക കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. നിരവധി ഡിവിഷനുകളിൽ, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള പെയിന്റിംഗ് മത്സരങ്ങളിൽ സ്കൂൾ കുട്ടികൾ പങ്കെടുത്തു. ഈ ഓപ്പറേഷനിൽ സൈനികരുടെ ധീരതയെ എടുത്തുകാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ നിരവധി സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ പ്രദർശിപ്പിച്ചു,” കുമാർ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ