ജനക്ഷേമത്തിനായ് നിന്ന നേതാവ്; ജന്മവാര്‍ഷികത്തില്‍ താക്കറെയെ വാഴ്ത്തി മോദി

ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താക്കറെയുടെ ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ട്വീറ്റിലാണ് പരാമർശം.

‘ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ ജയന്തി ദിനത്തില്‍ ആദരാഞ്ജലികള്‍. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹം ശക്തനായ നേതാവ് എന്ന നിലയില്‍ ഓര്‍മിക്കപ്പെടും,’ മോദി ട്വിറ്ററില്‍ കുറിച്ചു.

2019ലാണ് മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന പേരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ശിവസേനയും ബി.ജെ.പിയും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായിരുന്നു.

1926 ജനുവരി 23 ന് പൂനെയിലാണ് ബാല്‍ താക്കറെയുടെ ജനനം. 1960 ല്‍ ദിനപത്രത്തിലെ തന്റെ കാര്‍ട്ടൂണിസ്റ്റ് ജോലി അദ്ദേഹം ഉപേക്ഷിച്ചു. 1966 ജൂണ്‍ 19തിനാണ് താക്കറെ ശിവസേന രൂപീകരിക്കുന്നത്. 2012 നവംബര്‍ 17 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താക്കറെ അന്തരിച്ചത്.

ദീര്‍ഘനാളുകളായി എന്‍.ഡി.എയിലെ പ്രബലമായ കക്ഷികളിലൊന്നായിരുന്നു ശിവസേന. എന്നാല്‍ ബി.ജെ.പിയുമായുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ശിവസേന എന്‍.ഡി.എ മുന്നണിയിലെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ബിജെപിക്കൊപ്പം നിന്ന് 25 വർഷം പാഴാക്കിയെന്ന് ഉദ്ധവ് താക്കറെ കുറച്ച് മുമ്പ് പറഞ്ഞിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു