'നെഹ്‌റുവും ഇന്ദിരയും സൈന്യത്തെ വാര്‍ത്തെടുത്തപ്പോള്‍ നിങ്ങള്‍ക്ക് പൈജാമ ധരിക്കാന്‍ പോലും അറിയില്ലായിരുന്നെന്ന് ഓര്‍മ്മ വേണം'; മോദിക്ക് എതിരെ കമല്‍നാഥ്

ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ മോദിയ്ക്ക് അവകാശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. അഞ്ചു വര്‍ഷത്തെ തന്റെ ഭരണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തന്നെ മോദി രാജ്യത്തിന്റെ സൈനികബലത്തെ കറിച്ചും ഗുണഗണങ്ങളെ കുറിച്ചും സംസാരിച്ചു തുടങ്ങുമെന്നും റത്‌ലാമിലെ റാലിയില്‍ അദ്ദേഹം പറഞ്ഞു.

സൈന്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നത് തന്റെ ഭരണപരാജയം മറയ്ക്കാനുള്ള തന്ത്രമാണ്. കമല്‍നാഥ് പറഞ്ഞു. മോദിജി , നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ രാജ്യത്തിന് കരുത്തുറ്റ സൈന്യത്തെ വാര്‍ത്തെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വന്തം പൈജാമ പോലും ധരിക്കാന്‍ അറിയുമായിരുന്നില്ലെന്ന്. ഭീകരാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത് ബിജെപി ഗവണ്‍മെന്റ് ഭരിക്കുമ്പോഴാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും കമല്‍നാഥ് പറഞ്ഞു.

പാര്‍ലിമെന്റ് ആക്രമണമുണ്ടായപ്പോള്‍ ആരാണ് ഭരിച്ചിരുന്നത്. കാര്‍ഗില്‍ ഉണ്ടായപ്പോഴോ? ഇതെല്ലാം ചരിത്ര സത്യങ്ങളാണ്. പിന്നെയും രാജ്യത്തിന്റെ സൈനിക ബലത്തെ കുറിച്ച് പറഞ്ഞ് വോട്ടു നേടാനുള്ള ശ്രമമാണ്. കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Latest Stories

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്