'ഭരണഘടനയിൽ' മോദിയും രാഹുലും ഇന്ന് നേർക്കുനേർ; ഇരുവരുടെയും പ്രസംഗം ഇന്ന് പാർലമെന്റിൽ

ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ നടക്കുന്ന പ്രത്യേക ഭരണഘടന ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ ആരംഭിച്ച പ്രത്യേക ചർച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു തുടങ്ങിവെച്ചത്. ചർച്ചയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.

ഭരണഘടനയിൽ തുടങ്ങി കർഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറിയിരുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു. സംഭലിലും മണിപ്പൂരിലും ഹാഥ്റസിലും ഭരണഘടന നടപ്പായില്ലെന്നും പ്രിയങ്ക ആഞ്ഞടിച്ചു.

“നീതിയുടെ, ഐക്യത്തിൻ്റെ, പ്രകടിപ്പിക്കാനുള്ള അവകാശത്തിൻ്റെ സുരക്ഷാ കവചം” എന്നാണ് വയനാട് എംപി ഭരണഘടനയെ വിശേഷിപ്പിച്ചത്. നിലവിലെ സർക്കാരിന് കീഴിൽ ഈ തത്വങ്ങളുടെ ശോഷണമാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ‘നമ്മുടെ ഭരണഘടന ഒരു ‘സുരക്ഷാ കവച’മാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ബിജെപി സർക്കാർ ഈ ‘കവചം’ തകർക്കാൻ എല്ലാ ശ്രമങ്ങളും നടത്തി, അവർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ബിജെപി സർക്കാർ ഭരണഘടനയെ തുരങ്കം വയ്ക്കുന്നുവെന്നും രാജ്യത്തെ 142 കോടി പൗരന്മാരേക്കാൾ അവർ പ്രാധാന്യം നൽകുന്നത് ചില വ്യക്തികൾക്കാണെന്ന് പ്രിയങ്ക ആരോപിച്ചു. ഗൗതം അദാനിയുടെ പേര് പരാമർശിക്കാതെ, സർക്കാരും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.

‘ശതകോടീശ്വരൻ്റെ ലാഭത്തിനു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ഒരു വ്യക്തിയെ സംരക്ഷിക്കാൻ 142 കോടി ഇന്ത്യക്കാരെ അവഗണിക്കുന്നത് രാജ്യം കാണുന്നുണ്ട്. രാജ്യത്തെ എല്ലാ ബിസിനസുകളും സമ്പത്തും വിഭവങ്ങളും ഒരു വ്യക്തിക്ക് കൈമാറുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, ഖനികൾ വരെ പൊതുമേഖലാ കമ്പനികൾ ഒരാൾക്ക് മാത്രം നൽകുന്നു’ -പ്രിയങ്ക ആഞ്ഞടിച്ചു.

ഭരണഘടന സംരക്ഷണം നല്കുമെന്നണ് ഇതുവരെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം രാജ്യത്തെ ജനങ്ങൾക്കില്ല. സത്യത്തിലും അഹിംസയിലും അധിഷ്‌ഠിതമായതിനാൽ നമ്മുടെ സ്വാതന്ത്ര്യസമരം ലോകത്തിലെ അതുല്യമായ ഒന്നായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്‌സഭാ പ്രചാരണം അനുസ്മരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി, ജാതി സെൻസസ് ആവശ്യം ഉന്നയിക്കുമ്പോൾ ബിജെപി മൗനം പാലിച്ചുവെന്ന് പറഞ്ഞു.

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ? എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലിടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഭയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അദാനി വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് ഭയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. എല്ലാത്തിനും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ വർത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി