കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ കരിങ്കൊടി കാണിക്കുമെന്ന് അണ്ണാമലൈ; ചെന്നൈ വിമാനത്താവളത്തില്‍ ബിജെപി പ്രതിഷേധം; പൊലീസിനെ വിന്യസിച്ച് എംകെ സ്റ്റാലിന്‍

മണ്ഡല പുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കരിങ്കൊടി കാണിക്കുമെന്ന് ബിജെപി. സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധംനടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഭരണാധികാരികളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വരവേല്‍ക്കുന്നതില്‍ പ്രതിഷേധിച്ചുകൂടിയാണ് സമരമെന്ന് ബിജെപി പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കര്‍ണാടക ഉപമുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധങ്ങളുണ്ടാകുമെന്ന് അദേഹം പറഞ്ഞു. ബിജെപി സമരം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിമാര്‍ വന്നിറങ്ങുന്ന ചെന്നൈ വിമാനത്താവളത്തിന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു.

മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ മേഖലകളിലും പരാജയപ്പെട്ട ഡിഎംകെ സര്‍ക്കാര്‍ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ വിഷയം ഉയര്‍ത്തി നാടകം കളിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

ഇന്നു രാവിലെ 10 മണിക്ക് മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും സ്വന്തം വീടിനുമുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്ന് അണ്ണാമലൈ ആഹ്വാനംചെയ്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് എതിരുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കാവേരിയില്‍നിന്ന് വെള്ളം വിട്ടുനല്‍കുന്നതിനെ എതിര്‍ക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സ്റ്റാലിന്‍ ചുവപ്പു പരവതാനി വിരിച്ച് വരവേല്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കരിങ്കൊടി സമരം നടത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

അതേസമയം, തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) നടത്തുന്ന മദ്യവില്പനശാലയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം ഒട്ടിച്ചതിന് സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തിരുപ്പൂര്‍ വീരപാണ്ടി പോലീസ് കേസെടുത്തു.

തിരുപ്പൂര്‍ ഇടുവംപാളയം-മുരുഗംപാളയം റോഡിലുള്ള മദ്യവില്പനശാലയില്‍ പടം ഒട്ടിച്ചതിനാണ് സംസ്ഥാന സെക്രട്ടറി മലര്‍ക്കൊടി, ഗീതലക്ഷ്മി, കേശവന്‍, ദിനേശ് ചക്രവര്‍ത്തി, ഭാനുമതി എന്നിവര്‍ക്കെതിരേ കേസെടുത്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി