രാജ്യത്ത് ന്യൂനപക്ഷ ക്രൂരത വര്‍ദ്ധിക്കുന്നു; മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയഗാന്ധി

രാജ്യത്ത് ന്യൂനപക്ഷ ക്രൂരത വര്‍ദ്ധിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശമമാണ് സോണിയഗാന്ധി ഉന്നയിച്ചത്.

ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘ്ടകമാണ്. എന്നാല്‍ അവര്‍ക്കെതിരെയുള്ള ക്രൂരത വര്‍ദ്ധിച്ചു വരികയാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നത്. യു.പി.എ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത്. കര്‍ഷകരോട് പറഞ്ഞ വാക്കു പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇത് ആത്മ പരിശോധനയ്ക്കുള്ള സമയമാണ്. ചിന്തന്‍ ശിബിര്‍ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമായിട്ട് ആയിരിക്കണം ചിന്തന്‍ശിബിര്‍ സമാപിക്കേണ്ടത് എന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മുതല്‍ മൂന്ന് ദിവസമണ് പരിപാടി നടക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക