ജാമിയ, ജെ.എൻ.യു സർവകലാശാലകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് "ഒരേ ഒരു ചികിത്സ മതി": മന്ത്രിയുടെ 'ഭീഷണി'

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു), ജാമിയ മിലിയ ഇസ്‌ലാമിയ എന്നിവിടങ്ങളിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ശരിയായ ചികിത്സ തനിക്ക് അറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ ബുധനാഴ്ച പറഞ്ഞു. പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കായി സർവകലാശാലകളിൽ 10 ശതമാനം സീറ്റുകൾ നീക്കിവെച്ചാൽ മതി എന്നാണ് സഞ്ജീവ് ബല്യാൻ പൊതു റാലിയിൽ പറഞ്ഞത്.

“ഞാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് അഭ്യർത്ഥിക്കുന്നു. ജെഎൻയു, ജാമിയ എന്നിവിടങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർ, അവർക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർക്കു 10 ശതമാനം ക്വാട്ട നൽകുക … എല്ലാവരേയും ഈ ചികിത്സ സുഖപ്പെടുത്തും, മറ്റൊന്നും ആവശ്യമില്ല, “മീററ്റിൽ നടന്ന റാലിയിൽ സഞ്ജീവ് ബല്യാൻ പറഞ്ഞു.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ തോത് കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. നിലവിലെ കേന്ദ്ര സർക്കാരിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരകൃഷി എന്നീ വകുപ്പുകളിലെ സഹമന്ത്രിയാണ് സഞ്ജീവ് ബല്യാൻ.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി