ലഖിംപൂർ ഖേരി കേസിൽ മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ മേൽ വാഹനമിടിച്ചു കയറ്റിയ കേസിലെ പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിനിടെ പ്രതി ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങൾ നൽകുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ പ്രതിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉടനടി അറസ്റ്റിന് അർഹമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്, എന്നാൽ പിതാവ് കേന്ദ്ര മന്ത്രിയായതിനാൽ  പൊലീസ് വിഐപി പരിചരണം നൽകുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട അക്രമ നടക്കുമ്പോൾ താൻ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിയുടെ മകന് കഴിഞ്ഞില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.

ഉച്ചയ്ക്ക് 2 നും 4 നും ഇടയിൽ താൻ ഉണ്ടായിരുന്നതായി ആശിഷ് പറഞ്ഞ പരിപാടിയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല എന്നാണ് സാക്ഷികൾ പറയുന്നത്. മാത്രമല്ല ഈ സമയത്ത് പ്രതിയുടെ ഫോൺ ലൊക്കേഷൻ കുറ്റകൃത്യ നടന്ന സ്ഥലത്തോട് കൂടുതൽ അടുത്താണ് കാണിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ