ലഖിംപൂർ ഖേരി കേസിൽ മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ മേൽ വാഹനമിടിച്ചു കയറ്റിയ കേസിലെ പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിനിടെ പ്രതി ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങൾ നൽകുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ പ്രതിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉടനടി അറസ്റ്റിന് അർഹമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്, എന്നാൽ പിതാവ് കേന്ദ്ര മന്ത്രിയായതിനാൽ  പൊലീസ് വിഐപി പരിചരണം നൽകുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട അക്രമ നടക്കുമ്പോൾ താൻ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിയുടെ മകന് കഴിഞ്ഞില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.

ഉച്ചയ്ക്ക് 2 നും 4 നും ഇടയിൽ താൻ ഉണ്ടായിരുന്നതായി ആശിഷ് പറഞ്ഞ പരിപാടിയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല എന്നാണ് സാക്ഷികൾ പറയുന്നത്. മാത്രമല്ല ഈ സമയത്ത് പ്രതിയുടെ ഫോൺ ലൊക്കേഷൻ കുറ്റകൃത്യ നടന്ന സ്ഥലത്തോട് കൂടുതൽ അടുത്താണ് കാണിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു