ലഖിംപൂർ ഖേരി കേസിൽ മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ മേൽ വാഹനമിടിച്ചു കയറ്റിയ കേസിലെ പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിനിടെ പ്രതി ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങൾ നൽകുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ പ്രതിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉടനടി അറസ്റ്റിന് അർഹമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്, എന്നാൽ പിതാവ് കേന്ദ്ര മന്ത്രിയായതിനാൽ  പൊലീസ് വിഐപി പരിചരണം നൽകുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട അക്രമ നടക്കുമ്പോൾ താൻ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിയുടെ മകന് കഴിഞ്ഞില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.

ഉച്ചയ്ക്ക് 2 നും 4 നും ഇടയിൽ താൻ ഉണ്ടായിരുന്നതായി ആശിഷ് പറഞ്ഞ പരിപാടിയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല എന്നാണ് സാക്ഷികൾ പറയുന്നത്. മാത്രമല്ല ഈ സമയത്ത് പ്രതിയുടെ ഫോൺ ലൊക്കേഷൻ കുറ്റകൃത്യ നടന്ന സ്ഥലത്തോട് കൂടുതൽ അടുത്താണ് കാണിക്കുന്നത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി