നന്ദിനിയുടെ പാല്‍ പൊള്ളും; വില മൂന്നാമതും വര്‍ധിപ്പിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍; ലിറ്ററിന് അഞ്ച് രൂപ ഉയര്‍ത്താന്‍ നീക്കം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പാല്‍ വില്‍ക്കാന്‍ മില്‍മ

ആറുമാസത്തിനിടെ വീണ്ടും വില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (നന്ദിനി) സര്‍ക്കാറിന് കത്തുനല്‍കി. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയാണ് സാധാരണക്കാരുടെ വയറ്റത്ത് അടിച്ചിരുന്നു.
വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു. ഇതു കുറയ്ക്കാനും നന്ദിനി നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. അതുവരെ ദക്ഷിണേന്ത്യയില്‍ പാലിനു ഏറ്റവും കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. പുതിയ വില വര്‍ദ്ധന സര്‍ക്കാര്‍ അനുമതിച്ചാല്‍ ഏറ്റവും കൂടുതല്‍ പാലിന് വിലവാങ്ങുന്നത് നന്ദിനിയായിരിക്കും. മില്‍മയെക്കാലും മൂന്നു രൂപ നന്ദിന് പാലിന് ഉയരും.

മാര്‍ച്ചിലെ സംസ്ഥാന ബജറ്റിന് ശേഷം പാല്‍വില വര്‍ധനയുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ലിറ്ററിന് 47 രൂപയാക്കണമെന്നാണ് കെ.എം.എഫിന്റെ ആവശ്യം. വില വര്‍ധനക്കൊപ്പം, ഒരു പാക്കറ്റിലെ പാലിന്റെ അളവ് 1,050 മില്ലിയില്‍നിന്ന് ഒരു ലിറ്ററായി കുറക്കും. വിലവര്‍ധന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കെ.എം.എഫ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന വില വര്‍ധനയാകുമിത്. 2022ല്‍, കെ.എം.എഫ് പാല്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചിരുന്നു. 2024ല്‍, ഒരു പാക്കറ്റിന് രണ്ടു രൂപ വില വര്‍ധന നടപ്പാക്കിയെങ്കിലും ലിറ്ററിന് 50 മില്ലി അധിക പാല്‍ ചേര്‍ത്തിരുന്നു. ഈ അധികമായി ചേര്‍ത്ത പാല്‍ കുറക്കാനാണ് പുതിയ നിര്‍ദേശം.

അടിക്കടി അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ധിച്ച സാഹചര്യത്തിലാണ് വിലവര്‍ധനയെന്നാണ് കെ.എം.എഫിന്റെ വാദം. കാപ്പി ബ്രൂവേഴ്സ് അസോസിയേഷന്‍ മാര്‍ച്ചോടെ കിലോക്ക് 200 രൂപ കാപ്പിപ്പൊടി വിലയില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ