കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ ചെന്നപ്പോൾ പ്രധാനമന്ത്രി ധാർഷ്ട്യത്തോടെ പെരുമാറി: മേഘാലയ ഗവർണർ സത്യപാൽ മാലിക്

സർക്കാരിനെയും ബിജെപി നേതൃത്വത്തെയും കടന്നാക്രമിച്ച്‌ മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും സംസാരം തർക്കത്തിലാണ് അവസാനിച്ചതെന്നും സത്യപാൽ മാലിക് ആരോപിച്ചു.

“കർഷക പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. അദ്ദേഹം വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. നമ്മുടെ 500 കർഷകർ മരിച്ചുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?’ എന്ന് അദ്ദേഹം ചോദിച്ചു. അതെ, കാരണം നിങ്ങൾ രാജാവാണ് എന്ന് ഞാൻ മറുപടി നൽകി. ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. അമിത് ഷായെ കാണൂ എന്ന് അദ്ദേഹം പറഞ്ഞു, ഞാൻ അത് ചെയ്തു,” ഹരിയാനയിലെ ദാദ്രിയിൽ ഒരു സാമൂഹിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു സത്യപാൽ മാലിക്.

പിന്നീട്, ദാദ്രിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചും കർഷകരുടെ തീർപ്പാക്കാത്ത ആവശ്യങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ സത്യപാൽ മാലിക് പറഞ്ഞു: “പ്രധാനമന്ത്രി പറഞ്ഞതല്ലാതെ മറ്റെന്താണ് കൂടുതൽ പറയാൻ കഴിയുക… നമ്മൾ (കർഷകർ) നമ്മൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കണം. എല്ലാം നശിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുന്നതിനുപകരം എം‌എസ്‌പിയ്‌ക്ക് നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നതിന് നമ്മൾ അവരുടെ സഹായം സ്വീകരിക്കണം.”

“ചില പ്രശ്നങ്ങൾ ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. ഉദാഹരണത്തിന്, കർഷകർക്കെതിരെ കേസുകളുണ്ട്… സർക്കാർ ആ കണക്കിൽ സത്യസന്ധത കാണിക്കുകയും കേസുകൾ പിൻവലിക്കുകയും വേണം. അതുപോലെ, എംഎസ്പി നിയമപരമാക്കണം.” സത്യപാൽ മാലിക് പറഞ്ഞു.

കാർഷിക നിയമങ്ങളെച്ചൊല്ലി കേന്ദ്രസർക്കാരിനെ മാലിക് അടുത്ത കാലത്ത് ഒന്നിലധികം തവണ വിമർശിച്ചിട്ടുണ്ട്. നവംബറിൽ ജയ്പൂരിൽ സംസാരിക്കവെ, കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“ഈ പ്രക്ഷോഭം അവസാനിച്ചുവെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, അത് അങ്ങനെയല്ല… പ്രക്ഷോഭം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കർഷകരോട് അനീതിയോ അതിക്രമമോ നടന്നാൽ അത് വീണ്ടും തുടങ്ങും. ഏത് സാഹചര്യത്തിലും ഞാൻ അവരുടെ (കർഷകർ) കൂടെയുണ്ടാകും.” സത്യപാൽ മാലിക് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ