എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഭാഷയുടെ പേരില്‍ വിഷം പരത്തുന്നവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തെ ഭാഷകള്‍ ഇഷ്ടപ്പെടുമ്പോള്‍ ഇന്ത്യന്‍ ഭാഷയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അഴിമതി മറച്ചുവയ്ക്കാന്‍ ഭാഷയുടെ പേരില്‍ കടകള്‍ നടത്തുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് അമിത്ഷാ വിമര്‍ശനം ഉന്നയിച്ചത്.

ഹിന്ദിക്ക് മറ്റൊരു ഇന്ത്യന്‍ ഭാഷയുമായും മത്സരമില്ല. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണ്. എല്ലാ ഇന്ത്യന്‍ ഭാഷകളും ശക്തിപ്പെടുന്നു. ഇന്ത്യന്‍ ഭാഷകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴില്‍ നടപടിയെടുത്തിട്ടുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്സുകള്‍ നടത്തും. പൗരന്മാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുമായി അവരുടെ സ്വന്തം ഭാഷയില്‍ ഞാന്‍ കത്തിടപാടുകള്‍ നടത്തും. തെക്കന്‍ ഭാഷകളെ എതിര്‍ക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല. താന്‍ ഗുജറാത്തില്‍ നിന്നാണ്, നിര്‍മ്മല സീതാരാമന്‍ തമിഴ്നാട്ടില്‍ നിന്നാണെന്നും അമിത്ഷാ പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്