വന്‍ ലഹരിമരുന്ന് വേട്ട: 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും പിടികൂടി; ഏഴ് പേർ കസ്റ്റഡിയിൽ

അസാമില്‍ വന്‍ ലഹരിമരുന്ന് വേട്ട. അസമിലെ ബരാക് താഴ്‌വരയിൽ നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോര്‍ജോണ (27), റോബര്‍ട്ട് (24), ഡാനിയല്‍ (26), ബിന്റു (28), രാജെന്‍ (41), ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായവര്‍.

ബോര്‍ജോണയും റോബര്‍ട്ടും മണിപ്പൂര്‍ സ്വദേശികളാണെന്നും മറ്റ് നാല് പേര്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് ഹെറോയിന്‍ എത്തിയതെന്ന് കച്ചാര്‍ പൊലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ നടത്തിയതെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കളെ ഭീഷണിപ്പെടുത്തുന്ന വിപത്തിനെ ഉന്മൂലനം ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മയക്കുമരുന്ന് കടത്തിനെതിരെ നിരന്തരമായ കാമ്പയിൻ പ്രഖ്യാപിച്ചു. സംസ്ഥാനം തുടരുന്ന “മയക്കുമരുന്ന് വിരുദ്ധ യുദ്ധം” സംരംഭത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ശർമ്മയുടെ പ്രഖ്യാപനം.

2021 മെയ് 10 ന് അധികാരമേറ്റ ശേഷം 2024 മെയ് 15 വരെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 8855 കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ, മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 14,593 വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 432 കിലോ ഹെറോയിൻ, 105567 കിലോ കഞ്ചാവ്, 453 കിലോ കറുപ്പ്, 1100858 കുപ്പി കോഡൈൻ കഫ് സിറപ്പ് എന്നിവ നിയമപാലകർ പിടിച്ചെടുത്തു. കൂടാതെ, ഗണ്യമായ എണ്ണം ഗുളികകളും ക്യാപ്‌സ്യൂളുകളും, മൊത്തം 123,512,298 പിടിച്ചെടുത്തിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ