പിതാവിന്റെ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകന്‍; മൃതശരീരത്തോടൊപ്പം ഇരുന്ന് ചിത്രവും

വിവാഹദിവസത്തിനു മുമ്പേ പിതാവ് മരിച്ചതിനാല്‍ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകന്‍. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത തിണ്ടിവനത്താണ് വിചിത്രമായ വിവാഹം. കസേരയില്‍ ഇരുത്തിയ പിതാവിന്റെ ശരീരത്തിനൊപ്പം നിന്ന് മകനും വധുവും എടുത്ത ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലാണ് വിവാഹം കഴിച്ചത്. സെപ്തംബര്‍ രണ്ടിന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിന് പിതാവ് ദേവമണി അന്തരിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ വീട്ടില്‍വെച്ചുതന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെ വീട്ടുകാരോട് അലക്സാണ്ടര്‍ അനുവാദം ചോദിച്ചു. വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചതോടെ അന്നു വൈകുന്നേരംതന്നെ വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു.

മകന്റെ വിവാഹം നടന്നു കാണണമെന്നത് ദേവമണിയുടെ വലിയ അഭിലാഷമായിരുന്നു. അതുകൊണ്ടാണ് സംസ്‌കാരത്തിനു മുന്നേ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അലക്സാണ്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. കല്യാണത്തിന് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹസത്കാരം നടത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു ശേഷം പിറ്റേദിവസം ദേവമണിയുടെ ശവസംസ്‌കാരം നടന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം