തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

മഹാരാഷ്ട്രയില്‍ വ്യത്യസ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ശരദ് പവാര്‍ പക്ഷം എന്‍സിപി സ്ഥാനാര്‍ത്ഥി. പാര്‍ലി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രാജാസാഹിബ് ദേശ്മുഖ് ആണ് മണ്ഡലത്തില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ അവിഹാതിരായ എല്ലാ യുവാക്കളുടെയും വിവാഹം നടത്തുമെന്നാണ് വാഗ്ദാനം.

ഇതിന് പുറമേ തന്നെ എംഎല്‍എയായി തിരഞ്ഞെടുത്താല്‍ യുവാക്കള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗവും നല്‍കുമെന്ന് രാജാസാഹിബ് ദേശ്മുഖ് നല്‍കുന്ന വാഗ്ദാനം. തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുന്നില്ലെന്നും രാജാസാഹിബ് ആരോപിച്ചു.

പാര്‍ലിയിലെ യുവാക്കള്‍ക്ക് ജോലിയുണ്ടോ അതോ ബിസിനസ് ആണോ എന്നാണ് വിവാഹാലോചനകള്‍ വരുമ്പോള്‍ അന്വേഷിക്കുക. എന്നാല്‍ സര്‍ക്കാര്‍ ജോലി നല്‍കാതെ എങ്ങനെയാണ് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതെന്ന് രാജാസാഹിബ് ചോദിച്ചു. രാജാസാഹിബിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി നിലവിലെ മന്ത്രി ധനഞ്ജയ് മുണ്ടെയാണ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍