രാജ്യത്ത് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ

രാജ്യത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നക്‌സലിസത്തിനെതിരെ സുരക്ഷസേന ആക്രമണങ്ങള്‍ ശക്തമാക്കിയതായും അമിത്ഷാ പറഞ്ഞു. നക്‌സല്‍ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.

2026 മാര്‍ച്ച് 31ന് ഉള്ളില്‍ രാജ്യത്ത് നിന്ന് നക്‌സലിസത്തെ തുടച്ച് നീക്കും. നക്‌സല്‍ ആക്രമണങ്ങളും പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. 2026 മാര്‍ച്ച് 31ന് നക്‌സലിസത്തിന്റെ അവസാന ദിനമാണ്. മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍ മാത്രമാണുള്ളതെന്നും അമിത്ഷാ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ രാജ്യത്ത് സുരക്ഷ സേന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ രാജ്യത്തേക്ക് ഒരു ഇടനാഴി സൃഷ്ടിക്കാനായിരുന്നു മാവോയിസ്റ്റ് പദ്ധതി. മോദി സര്‍ക്കാര്‍ മാവോയിസ്റ്റ് പദ്ധതിയെ തകര്‍ത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ