മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദീപാവലിയെ തുടര്‍ന്നുള്ള അനിയന്ത്രിതമായി തിരക്ക് മൂലം അപകടം. തീര്‍ത്ഥാടനത്തിനെത്തിയവര്‍ ചെളിയില്‍ കാല്‍ വഴുതി വീണതാണ് അപകടത്തിന് കാരണം. മലമുകളിലെ ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായിരുന്നു.

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ടും 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി തീര്‍ത്ഥാടകര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. നരക ചതുര്‍ദശി ദിവസമായ ഇന്ന് മലകയറാനെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കയറാന്‍ പാസ്സും അനുമതിയും ആവശ്യമായിരുന്നു. എന്നാല്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളില്‍ താത്കാലിക ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീര്‍ത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Latest Stories

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മുപ്പതിലേറെ മരണം, വടക്കൻ സിക്കിമിൽ 1,200ലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ച് ഇന്ത്യ

'മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു

IPL 2025: ധോണിക്കും രോഹിതിനും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കി ശ്രേയസ്, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്വം; ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് യുഎന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'