"സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണുന്നതിനേക്കാൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് സർക്കാരിന് താൽപര്യം": മൻമോഹൻ സിംഗ്

രാജ്യത്തെ ബാംങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗാണെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ കുറ്റപ്പെടുത്തലിനോട് പ്രതികരിച്ച്‌ മൻ‌മോഹൻ സിംഗ്. പരിഹാരങ്ങൾ കണ്ടെത്തുന്നതിനുപകരം പ്രതിപക്ഷത്തിന് മേൽ കുറ്റം ചുമത്താൻ ശ്രമിക്കുന്നതിലാണ് സർക്കാരിന്റെ താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.

“ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനകൾ ഞാൻ കണ്ടു. ആ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ സമ്പദ്‌വ്യവസ്ഥയിലെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് മുമ്പ് അതിന്റെ രോഗലക്ഷണങ്ങളും അവയുടെ കാരണങ്ങളും ശരിയായ രീതിയിൽ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. എതിരാളിയുടെ മേൽ കുറ്റം ചുമത്തുന്നതിലാണ് സർക്കാരിന്റെ താൽപ്പര്യം, അതിനാൽ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ ഉറപ്പാക്കുന്ന ഒരു പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല, ” തിങ്കളാഴ്ച നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു.

മൻ‌മോഹൻ സിംഗ്-രഘുറാം രാജൻ കൂട്ടുകെട്ടാണ് പൊതുമേഖലാ ബാങ്കുകളെ (പി‌എസ്‌ബി) മോശം അവസ്ഥയിലേക്ക് നയിച്ചതെന്ന് യുഎസിൽ നടന്ന പരിപാടിയിൽ നിർമ്മല സീതാരാമൻ ഇന്നലെ പറഞ്ഞിരുന്നു.

16 ലക്ഷം നിക്ഷേപകരെ ബാധിച്ച പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് പ്രതിസന്ധിയെക്കുറിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പരാമർശിച്ചു. ജനകീയ സൗഹൃദ നയങ്ങൾ സ്വീകരിക്കാൻ കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപി സർക്കാരുകൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ അധികാരത്തിലിരുന്നപ്പോൾ സംഭവിച്ചത് സംഭവിച്ചു. ചില ബലഹീനതകൾ ഉണ്ടായിരുന്നു. പക്ഷേ, തെറ്റ് എല്ലായ്പ്പോഴും യു.പി‌.എയുടെ ഭാഗത്താണെന്ന് നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയില്ല. നിങ്ങൾ അഞ്ച് വർഷമായി രാജ്യം ഭരിക്കുകയാണ്. യു‌.പി‌.എ സർക്കാരിനെ പഴിചാരിയത് കൊണ്ട് പ്രയോജനമില്ല,” 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിംഗ് പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം