മരിച്ച കുഞ്ഞിനെ മറവ് ചെയ്യാന്‍ കുഴിയെടുക്കവെ കണ്ടെത്തിയത് മുന്നടി താഴ്ച്ചയില്‍ ജീവനോടെയുള്ള മറ്റൊരു കുഞ്ഞിനെ

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുകയും പീന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മകള്‍ മരിക്കുകയും ചെയ്ത  ദുഃഖത്തിലാണ്ടിരിക്കുകയായിരുന്നു വ്യാപാരിയായ ഹിതേഷ് കുമാര്‍. നവജാത ശിശുവിനെ മറവ് ചെയ്യാന്‍ മൂന്നടി താഴ്ചയില്‍ കുഴിയെടുക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അയാള്‍ കണ്ടത്. ജീവനുള്ള പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി കുഴിച്ചിട്ടിരിക്കുന്നതാണ് ഹിതേഷ് കുമാറിന് കാണേണ്ടി വന്നത്

മുന്നടി താഴ്ചയില്‍ കുഴിച്ചു മൂടിയിരുന്നെങ്കിലും കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് അവള്‍ക്ക് പാല്‍ നല്‍കുകയും ശരീരം തുടച്ചു വൃത്തിയാക്കുകയും ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

ഹിതേഷ് കുമാറിന്റെ ഭാര്യയും ബറേലിയിലെ സബ് ഇന്‍സ്‌പെക്ടറുമായ വൈശാലിയെ പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണവളര്‍ച്ച എത്താതെ 7 മാസം മാത്രം പ്രായമായ കുട്ടിക്ക് പിറ്റേന്ന് ജന്മം നല്‍കിയെങ്കിലും കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടി മരിച്ചു. സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുക്കവെയാണ് കുഴിയ്ക്കുള്ളിലെ മണ്‍കുടവും  അതിനകത്ത് ജിവന്  വേണ്ടി പിടയുന്ന പെണ്‍കുഞ്ഞിനെയും കണ്ടത്.

കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നു എസ് പി അഭിനന്ദന്‍ സിംഗ് പറഞ്ഞു. തിരച്ചില്‍ തുടങ്ങിയെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ചികിത്സ എംഎല്‍എ രാജേഷ് മിശ്ര ഏറ്റെടുത്തു. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇന്നലെ മാറ്റി. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക