പച്ചക്കറി വാങ്ങാന്‍ മുപ്പത് രൂപ ചോദിച്ചു; ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി

പച്ചക്കറി വാങ്ങാന്‍ മുപ്പത് രൂപ ചോദിച്ചതിന്റെ പേരില്‍ ഭാര്യയെ മൊഴി ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ജൂണ്‍ 29- നാണ് സംഭവം. പണം ചോദിച്ചതിന് ഭര്‍ത്താവായ സാബിര്‍ തന്നെ മര്‍ദ്ദിക്കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്‌തെന്ന് 30- കാരിയായ സൈനബ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴി ചൊല്ലിയ ശേഷം മുഖത്ത് തുപ്പുകയും തന്നെ വീടിന് പുറത്താക്കുകയും ചെയ്‌തെന്നാണ് സൈനബ് ആരോപിച്ചിരിക്കുന്നത്.

ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം മര്‍ദ്ദിക്കുമെന്നും സൈനബ് പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ ഇലക്ട്രിക്ക് വയറുപയോഗിച്ച് തന്നെ  ഷോക്കേല്‍പ്പിക്കുന്നതു പതിവാണെന്നും സൈനബ് പറഞ്ഞു. സംഭവമറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന സൈനബിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ സൈനബയെ മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു.

സൈനബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സാബിറിനെ പോലീസ് അറസ്റ്റ് ചെയ്തു. നാല് കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ സാബിര്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ