20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ വിമർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനായി ബിജെപി ഒരു ഭരണഘടനാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുകയാണെന്നും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വാഭാവിക നീതിക്കു നിരക്കുന്നതല്ലെന്നും മമത ട്വിറ്ററിൽ കുറിച്ചു.
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽ നിന്നുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. ഇത് സംബന്ധിച്ച ശുപാർശ കമ്മീഷൻ രാഷ്ട്രപതിക്കു സമർപ്പിച്ചിരിക്കുകയാണ്. 20 എഎപി എംഎൽഎമാർക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല. ഇത് നിർഭാഗ്യകരമാണ്.
ഇത് സ്വാഭാവിക നീതിയുടെ നിയമങ്ങൾക്കെതിരാണ്. ഈ സമയം നാം അരവിന്ദ് കേജരിവാളിനും അദ്ദേഹത്തിന്റെ സംഘത്തിനുമൊപ്പം ശക്തമായി നിലകൊള്ളണമെന്നും മമത ട്വീറ്റ് ചെയ്തു. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്താൽ ആം ആദ്മിയുടെ 20 എംഎല്‍എമാരെ തെരെഞ്ഞടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു.
വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ് കമ്മീഷന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രപതിക്കു കൈമാറിയത്. എന്നാൽ നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി തെരെഞ്ഞടുപ്പിനു അനുമതി നല്‍കിയിരുന്നു.