അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് സുപ്രീംരകോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. 25,000 അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സുപ്രീം കോടതിയ്‌ക്കെതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എങ്കിലും വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. യോഗ്യരായ ഒരാളുടെ പോലും ജോലിനഷ്ടപ്പെടാന്‍ താന്‍ സമ്മതിക്കില്ലെന്നും മമത അറിയിച്ചു.

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഈ വിധി തങ്ങള്‍ അംഗീകരിച്ചുവെന്ന് ധരിക്കരുത്. നിങ്ങളുടെ ദുഃഖം തങ്ങളുടെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അവരെന്നെ ജയിലിലടച്ചേക്കാം. താനത് കാര്യമാക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഉത്തരവില്‍ നിറയെ അവ്യക്തതകളുണ്ടെന്നും അവര്‍ ആരോപിച്ചു. യോഗ്യരാവരാണെന്നും അല്ലാത്തവരാരൊക്കെയെന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അവസരം സര്‍ക്കാരിന് കോടതി നല്‍കിയില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി