അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് സുപ്രീംരകോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. 25,000 അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സുപ്രീം കോടതിയ്‌ക്കെതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എങ്കിലും വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. യോഗ്യരായ ഒരാളുടെ പോലും ജോലിനഷ്ടപ്പെടാന്‍ താന്‍ സമ്മതിക്കില്ലെന്നും മമത അറിയിച്ചു.

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഈ വിധി തങ്ങള്‍ അംഗീകരിച്ചുവെന്ന് ധരിക്കരുത്. നിങ്ങളുടെ ദുഃഖം തങ്ങളുടെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അവരെന്നെ ജയിലിലടച്ചേക്കാം. താനത് കാര്യമാക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഉത്തരവില്‍ നിറയെ അവ്യക്തതകളുണ്ടെന്നും അവര്‍ ആരോപിച്ചു. യോഗ്യരാവരാണെന്നും അല്ലാത്തവരാരൊക്കെയെന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അവസരം സര്‍ക്കാരിന് കോടതി നല്‍കിയില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ