മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

മഹാരാഷ്ട്രയിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, ബിജെപി പ്രധാന അംഗമായ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനായുള്ള പ്രചാരണം ഷാ ശക്തമാക്കി. പകൽ സമയത്ത്, അദ്ദേഹം മൂന്ന് റാലികളെ അഭിസംബോധന ചെയ്തു. അവിടെ കോൺഗ്രസിനെയും അതിൻ്റെ സഖ്യകക്ഷിയായ മഹാ വികാസ് അഘാഡി (എംവിഎ), ശിവസേന (യുബിടി) യെയും ലക്ഷ്യം വെച്ച് ശക്തമായ പ്രസ്താവനകളാണ് റാലികളിൽ അദ്ദേഹം നടത്തുന്നത്. ധൂലെയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഷാ വിമർശിച്ചു.

അദ്ദേഹത്തിൻ്റെ പിൻഗാമികൾ അധികാരത്തിൽ വന്നാലും മുസ്‌ലിങ്ങൾക്ക്, ദളിതർക്കും ആദിവാസികൾക്കും മറ്റ് പിന്നാക്ക ജാതിക്കാർക്കും ഉദ്ദേശിച്ച സംവരണം ലഭിക്കില്ലെന്ന് പ്രസ്താവിച്ചു. മുസ്‌ലിം പണ്ഡിതന്മാരും (ഉലമാ) കോൺഗ്രസ് പ്രസിഡൻ്റും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഷാ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഈ സമയത്ത് അവർ മുസ്‌ലിംകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം നൽകണമെന്ന് വാദിച്ചു. ഇത്തരം സംവരണങ്ങൾ അനുവദിക്കണമെങ്കിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ക്വാട്ട കുറയ്ക്കേണ്ടിവരുമെന്ന് ഷാ പറഞ്ഞു. “രാഹുൽ ബാബ, നിങ്ങൾ മാത്രമല്ല, നിങ്ങളുടെ നാല് തലമുറകൾ വന്നാലും, അവർക്ക് ദളിതർക്കും ആദിവാസികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള ക്വാട്ട എടുത്തുകളഞ്ഞ് മുസ്‌ലിങ്ങൾക്ക് നൽകാൻ കഴിയില്ല.” അദ്ദേഹം പറഞ്ഞു.

2019ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഒരു സാഹചര്യത്തിലും പിൻവലിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാ തൻ്റെ പ്രസംഗത്തിൽ എംവിഎ സഖ്യത്തെ “ഔറംഗസേബ് ഫാൻ ക്ലബ്ബ്” എന്ന് മുദ്രകുത്തി. മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിൻ്റെയും സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യമെന്ന് ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എംവിഎ വിജയിച്ചാൽ മഹാരാഷ്ട്ര കോൺഗ്രസിൻ്റെ എടിഎമ്മായി മാറുമെന്ന് ജൽഗാവിൽ നടന്ന മറ്റൊരു റാലിയിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. അവർ മഹാരാഷ്ട്രയിൽ നിന്ന് ഫണ്ട് പിൻവലിച്ച് ഡൽഹിയിലേക്ക് അയക്കും ഷാ ആരോപിച്ചു. ഇതിനു വിപരീതമായി, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തിന് കൂടുതൽ വികസനം ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

രാഹുൽ ഗാന്ധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഷാ ആരോപിച്ചു. അടുത്തിടെ രാഹുൽ ഗാന്ധി ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് കൈവശം വച്ചതായി കണ്ട സംഭവത്തെ പരാമർശിച്ചു. പിന്നീട് അതിൽ ശൂന്യമായ പേജുകൾ ഉണ്ടെന്ന് കണ്ടെത്തി. “ഒരു വ്യാജ ഭരണഘടന കാണിച്ച് രാഹുൽ ജനങ്ങളുടെ വിശ്വാസം തകർക്കുകയും ബാബാസാഹെബ് അംബേദ്കറെ അപമാനിക്കുകയും ചെയ്തു.” ഷാ അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയുടെയും മൻമോഹൻ സിങ്ങിൻ്റെയും കീഴിലുള്ള മുൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം നക്സലിസത്തിനും തീവ്രവാദത്തിനും എതിരെ നിർണായകമായി പ്രവർത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടു.

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായി മാറിയെന്ന് ഷാ തൻ്റെ പ്രസംഗം ഉപസംഹരിച്ചു. “ഞാൻ മഹാരാഷ്ട്രയിലെ എല്ലാ പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ട്. വിദർഭ, വടക്കൻ മഹാരാഷ്ട്ര, പശ്ചിമ മഹാരാഷ്ട്ര, കൊങ്കൺ, മുംബൈ, മറാത്ത്വാഡ. നിങ്ങൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം അറിയണോ? നവംബർ 23-ന് മഹാരാഷ്ട്രയിൽ നിന്ന് മഹാ വികാസ് അഘാഡി തുടച്ചുനീക്കപ്പെടാൻ പോകുന്നു.” അദ്ദേഹം പ്രവചിച്ചു. ഔറംഗബാദിൻ്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്തവരുമായി സഖ്യമുണ്ടാക്കിയതിന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെയും ഷാ വിമർശിച്ചു.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി