‘അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചത്, ചെറുതായൊരു കാറ്റടിച്ചാൽ മതി’: ടിവികെയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ

നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും എതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് മുന്നേറിയതെന്നും എന്നാൽ ചിലർ ശക്തമായ അടിത്തറയില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഉദയനിധിയുടെ പരിഹാസം. ഡിഎംകെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ആശയമാണ് ഡിഎംകെയുടെ അടിത്തറ. അടിത്തറ ശക്തമാണെങ്കിൽ, അതിൽ നിർമിച്ച കോട്ടയും ശക്തമായി നിലനിൽക്കും. ഇന്ന് ചിലർ ഒരു അടിത്തറയുമില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നു. നമ്മൾ പ്രദർശനങ്ങൾ കാണാൻ പോകുമ്പോൾ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ കാണാം. ആളുകൾ ആവേശഭരിതരാകും, സെൽഫികൾ എടുക്കും. എന്നാൽ അവ അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചതാണ്. ചെറുതായി ഒന്നു തൊടുകയോ കാറ്റടിക്കുകയോ മതി’ ഉദയനിധി പറഞ്ഞു.

ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് മുന്നേറിയത്. പാർട്ടിയും അതിന്റെ നേതാക്കളും അടിയന്തരാവസ്ഥയെ പോലും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി