മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണവും ലഡ്കി ബഹിന്‍ പദ്ധതിയും; തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം സ്ഥാപിച്ചു; ആഞ്ഞടിച്ച് ശരദ് പവാര്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍. ലഡ്കി ബഹിന്‍ പദ്ധതിയും ജയത്തിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രീതിയിലല്ലെന്നും എന്നാല്‍ പാര്‍ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത്പവാര്‍ നേതൃത്വത്തിലുള്ള എന്‍സിപിക്ക് വോട്ടുകൂടാന്‍ ലഡ്കി ബഹിന്‍ പദ്ധതിയും മതധ്രുവീകരണവും കാരണമായി. സ്ത്രീകളുടെ വന്‍തോതിലുള്ള പങ്കാളിത്തം മഹാരാഷ്ട്രയിലെ മഹായുതിക്ക് വോട്ടു നേടിക്കൊടുത്തു. തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ബിജെപി മുന്നണിയായ മഹായുതിയെന്നും അദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വന്‍ വിജയം നേടിയതോടെ രാജ്യത്ത് പിറന്നത് പുതു ചരിത്രമാണ്. മഹാവികാസ് അഘാഡി സഖ്യം പ്രതിപക്ഷ നേതൃസ്ഥാനം പോലും നിലനിര്‍ത്താനാവാതെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ ഇല്ലെന്ന ചരിത്രം കൂടിയാണ് മഹാരാഷ്ട്ര കുറിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ പ്രതിക്ഷ നേതാക്കള്‍ ഇല്ല. ഇവിടെയെല്ലാം 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുക

മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ് ബിജെപി മിന്നും വിജയം നേടിയത്. ഇതോടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുന്നത്.

288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ സാധിക്കുക. എന്നാല്‍, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. എന്‍സിപി (ശരദ് പവാര്‍ വിഭാഗം 10 സീറ്റുകളില്‍ ഒതുങ്ങി.

അഞ്ചില്‍ നാലു ഭൂരിപക്ഷം നേടിയാണ് മഹായുതി അധികാരം നിലനിര്‍ത്തിയത്. 288 അംഗ നിയമസഭയില്‍ 236 സീറ്റാണ് മഹായുതി നേടിയത്. ഇതില്‍ 133 സീറ്റും ബിജെപിയുടേതാണ്. സഖ്യകക്ഷികളായ ശിവസേന (ഷിന്‍ഡെ) 57ഉം എന്‍സിപി (അജിത് പവാര്‍) 41 ഉം സീറ്റും നേടി. ഏതാനും ചെറുകക്ഷികളും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ