"രഥയാത്രയ്ക്കായി അവർ സിഗ്നേച്ചർ ഗാനം പാടി": ലതാ മങ്കേഷ്‌കറിനെ അനുസ്മരിച്ച് എൽ കെ അദ്വാനി

ഐതിഹാസിക ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി. “ലതാ ജി ഒരു നല്ല മനുഷ്യയായിരുന്നു, അവരുമായുള്ള എന്റെ എല്ലാ ഇടപെടലുകളിലും അവരുടെ ലാളിത്യവും ഊഷ്മളതയും എല്ലാറ്റിനുമുപരിയായി നമ്മുടെ മഹത്തായ രാജ്യത്തോടുള്ള അവരുടെ സ്നേഹവും എന്നെ സ്പർശിച്ചു,” എൽ കെ അദ്വാനി പറഞ്ഞു.

സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള തന്റെ രഥയാത്രയുടെ “സിഗ്നേച്ചർ ട്യൂൺ” ആയി മാറിയത് ലതാ മങ്കേഷ്‌കറിന്റെ രാം ഭജനാണ് എന്ന് എൽ കെ അദ്വാനി കുറിച്ചു.

“പ്രശസ്ത ഗായികമാരിൽ ലതാ ജി എനിക്ക് എക്കാലത്തും പ്രിയപ്പെട്ടവരാണ്, അവരുമായി നീണ്ട കാലം സഹകരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള എന്റെ രഥയാത്ര ആരംഭിക്കാനിരിക്കെ അവർ മനോഹരമായ ഒരു ശ്രീരാമഭജൻ റെക്കോർഡുചെയ്‌ത് എനിക്ക് അയച്ച് തന്നത് ഞാൻ ഓർക്കുന്നു. അവിസ്മരണീയമായ ആ ഗാനം -“രാം നാം മേ ജാദു ഐസ, രാം നാം മൻ ഭായേ, മൻ കി അയോധ്യ തബ് തക് സൂനി, ജബ് തക് രാം നാ ആയേ…”- എന്റെ യാത്രയുടെ സിഗ്നേച്ചർ ഗാനമായി ആയി” എൽ കെ അദ്വാനി പ്രസ്താവനയിൽ പറഞ്ഞു.

“ലതാ ജി ഹിന്ദി സിനിമയ്ക്കുവേണ്ടി മനോഹരമായി ആലപിച്ചിട്ടുള്ള എണ്ണമറ്റ ഗാനങ്ങൾക്കിടയിൽ, എനിക്ക് ‘ജ്യോതി കലഷ് ചൽക്കെ’ വളരെ ഇഷ്ടമാണ്… ഞങ്ങൾ വേദി പങ്കിട്ട നിരവധി പൊതു പരിപാടികളിൽ ഓരോ തവണയും ലതാ ജി ഈ ഗാനം എന്റെ അഭ്യർത്ഥനപ്രകാരം ആലപിച്ചപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നിയിരുന്നു,” എൽ കെ അദ്വാനി കൂട്ടിച്ചേർത്തു.

കോവിഡിന് ശേഷമുള്ള സങ്കീർണതകളെ തുടർന്ന് ലതാ മങ്കേഷ്‌കർ (92) ഇന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ലോകത്തോട് വിടപറയുകയായിരുന്നു.

ജനുവരി എട്ടിന് കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം, ശനിയാഴ്ച ലതാ മങ്കേഷ്‌കറിന്റെ നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു.

ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി സർക്കാർ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഭാരതരത്‌നയും നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള, “ഇന്ത്യയുടെ വാനമ്പാടി” എന്ന് വിളിക്കപ്പെടുന്ന ഇതിഹാസ കലാകാരിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം മുംബൈയിൽ നടക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം