'ആംആദ്മി വിജയിച്ചു കഴിഞ്ഞാല്‍ ലെഫ്റ്റനന്റ് ഗവര്‍ണററുടെ തടസവാദ നയത്തിന് അറുതി ഉണ്ടാകും'; ഞങ്ങള്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തില്‍ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഫെബ്രുവരി അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആപ്പ് തന്നെ തുടര്‍ച്ചയായ നാലാം തവണയും അധികാരത്തില്‍ വരുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ അവകാശവാദം. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ ഇറക്കി തടസവാദ നയം നടപ്പിലാക്കുന്നത് ആപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ ശക്തമല്ലാതാവുമെന്നും ആപ് നേതാവ് പറയുന്നു. തങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നും ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ത്രികോണമല്‍സരം നടക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രതിപക്ഷമായ കോണ്‍ഗ്രസിനേയും ഒരേ തട്ടിലാണ് ആപ് നേരിടുന്നത്.

ഇന്ത്യ മുന്നണിയ്ക്കുള്ളില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഡല്‍ഹിയില്‍ നേടിയ അരവിന്ദ് കെജ്രിവാളും കൂട്ടരും കടുത്ത ആക്രമണം കോണ്‍ഗ്രസിനെതിരെ അഴിച്ചുവിടുമ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഒരിക്കലും ഇതുപോലാകില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ എല്ലാം എതിര്‍ക്കുന്ന നയം വീണ്ടും ആപ്പ് വരുന്നതോടെ കുറയുമെന്ന് ഏത് അര്‍ത്ഥത്തിലാണ് അതിഷി പറയുന്നതെന്ന സംശയം കേള്‍ക്കുന്നവര്‍ക്കുണ്ട്. കാരണം 2013 മുതല്‍ ആപ് ഭരിക്കുന്ന ഡല്‍ഹിയില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം പതിവാണ്. ഇനിയും അധികാരത്തില്‍ വന്നാല്‍ ഇതിലെന്ത് മാറ്റം വരുമെന്ന് പറയുന്നില്ലെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തങ്ങള്‍ ജയിച്ചാല്‍ ഗവര്‍ണറുടെ തടസവാദ സമീപനം കുറയുമെന്ന് അതിഷി പറയുന്നുണ്ട്.

ലെഫ്റ്റനന്റ് ഗവര്‍ണറുടെ തടസ്സവാദ സമീപനത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു, ഞങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിക്കുക, സര്‍ക്കാരിനെ സ്തംഭിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. പക്ഷേ അത് വിജയിച്ചില്ല, അവര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഞങ്ങള്‍ക്ക് പലതും ഭരണത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വലിയതോതില്‍ ആപ് സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധതയില്ല.

ഗവര്‍ണര്‍ സക്‌സേന പല അവസരങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും അതിഷി പറയുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തെ പോലെ എല്ലാത്തിലും പ്രശ്‌നമുണ്ടാക്കാതെ ചിലപ്പോഴെങ്കിലും തന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിരുന്നുവെന്നാണ് അതിഷി പറഞ്ഞത്. അങ്ങനെ ഉള്ളതിലനാല്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലാതാണെന്ന് ബോധ്യമുള്ളതിനാല്‍ ആംആദ്മിയ്ക്ക് വോട്ട് ചെയ്യണം ഗവര്‍ണര്‍ സക്‌സേനയെന്നും അതിഷി പറയുന്നുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി