സൂക്ഷ്മപരിശോധനയില്ലാതെ ബില്ലുകള്‍ പാസ്സാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക അറിയിച്ച് വെങ്കയ്യ നായിഡുവിന് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

സൂക്ഷ്മപരിശോധനയില്ലാതെ ബില്ലുകള്‍ പാസ്സാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക അറിയിച്ച് വെങ്കയ്യ നായിഡുവിന് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തയച്ചു. പതിനേഴു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് കത്തയച്ചിരിക്കുന്നത്.

14 ബില്ലുകളാണ് 17-ാം ലോക്സഭ ഇതുവരെ പാസ്സാക്കിയത്. ഇതില്‍ ഒരു ബില്‍ പോലും പാര്‍ലിമെന്ററി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല. 11 ബില്ലുകള്‍കൂടി വരുംദിവസങ്ങളില്‍ രാജ്യസഭയില്‍ കൊണ്ടുവന്ന് പാസ്സാക്കാനിരിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത് വെറും 26% ബില്ലുകള്‍ മാത്രമാണ് വിവിധ സമിതികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിട്ടത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 60% ബില്ലുകളും സമിതി പരിശോധിച്ചിരുന്നു. തൊട്ടടുത്ത ലോക്സഭയില്‍ 71%വും വിവിധ സമിതികള്‍ പരിശോധിച്ചിരുന്നു. ഈ നടപടിക്രമങ്ങളാണ് മോദി സര്‍ക്കാര്‍ പടിപടിയായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, ബി.എസ്.പി, ആര്‍.ജെ.ഡി തുടങ്ങി 17 പാര്‍ട്ടികളുടെ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചത്.

കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലിമെന്റിന്റെ സ്ഥിരം സമിതികളുടേയും സെലക്ട് കമ്മിറ്റികളുടേയും പരിശോധനയ്ക്ക് വിധേയമാക്കാതെ നിയമം നിര്‍മ്മിക്കുന്നതിനെതിരെ കടുത്ത രോഷം രേഖപ്പെടുത്തുകയാണെന്ന് നേതാക്കള്‍ കത്തില്‍ കുറിച്ചു.

“പ്രതിപക്ഷ ശബ്ദം രാജ്യസഭയില്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും നടപടി വേണം. നിയമത്തിന്റെ ആവശ്യകത തങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, അതിന്റെ ഭാഗമായി കീഴ്വഴക്കങ്ങള്‍ റദ്ദാക്കുന്നത് യഥാര്‍ത്ഥ ലക്ഷ്യങ്ങളെ തമസ്‌കരിക്കുന്നതിനു തുല്യമാണ്” എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം