സംഗീതവസന്തം യാത്രയാകുമ്പോള്‍

വിദ്യ വര്‍മ്മ

ചലച്ചിത്ര പിന്നണിഗാന രംഗത്ത് എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീത ചരിത്രം രചിച്ച ഇതിഹാസ ഗായികയും സംഗീത സംവിധായികയും ആണ് ലത മങ്കേഷ്‌കര്‍. ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ മുപ്പത്തിയാറിലധികം ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലത മങ്കേഷ്‌കര്‍ എക്കാലത്തും സംഗീത രംഗത്തെ പ്രതിഭകള്‍ ഏറെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന കലാകാരിയായിരുന്നു.

എല്ലാ തലമുറകളിലേയും ആളുകള്‍ ഒരുപോലെ ഏറ്റു പാടുന്നവയാണ് ഇന്നും ലത മങ്കേഷ്‌കറുടെ ഗാനങ്ങള്‍. മലയാളികള്‍ക്ക് നെല്ല് എന്ന ചിത്രത്തിലെ കദളി ചെങ്കദളി എന്ന് ഒരൊറ്റ ഗാനം മതി എന്നും ഈ പ്രതിഭയെ ഓര്‍മിക്കാന്‍. മേരാ ദില്‍ തോഡാ, ഏക് പ്യാര്‍ കാ, കുച്ഛ് നാ കഹോ, തും ന ജാനേ, ലഗാ ജാ ഗലേ, തൂ ജഹാം ജഹാം ചലേഗാ തുടങ്ങി ലത മങ്കേഷ്‌കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാത്തവരായ സംഗീത പ്രേമികള്‍ കാണില്ല.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ലത ജനിച്ചത്. ലത മങ്കേഷ്‌കറിന്റെ ആദ്യ നാമം ഹേമ എന്നായിരുന്നു പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്നാക്കിയത്. ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്‌കര്‍ എന്നും ചേര്‍ത്തു. ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ആശാ ഭോസ്ലേ, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

തന്റെ പിതാവില്‍ നിന്ന് സംഗീതത്തിന്റെ അഭ്യസിച്ച് അഞ്ചാമത്തെ വയസ് മുതല്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയം ആരംഭിച്ചു.
ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ വിടവാങ്ങിയതോടെ കുടുംബത്തെ നോക്കാനായി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നാലെ സംഗീത ലോകത്തേക്ക് ചുവട് വച്ചു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. അതേ വര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു.

1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ആദ്യത്തെ ഹിന്ദി ഗാനം.1948-ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. 1948ല്‍ ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലത മങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. പിന്നീട് ആ ശബ്ദം ഇന്ത്യ മുഴുവന്‍ കീഴടക്കി. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളിലാണ് പാടിയിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ഒരു പുതിയ സിഗ്‌നേച്ചര്‍ ശൈലി അവര്‍ കൊണ്ടുവന്നു. 1949 ലെ മഹല്‍ എന്ന മധുബാല ചിത്രത്തിലെ, സംഗീത സംവിധായകന്‍ ഖേംചന്ദ് പ്രകാശ് രചിച്ച ‘ആയേഗ ആനേവാലാ’ എന്ന ഗാനം ലത മങ്കേഷ്‌കറുടെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.

1960 ലേ# മുഗള്‍-ഇ-ആസാമിലെ ‘പ്യാര്‍ കിയാ തോ ഡാര്‍നാ ക്യാ’ എന്ന ഗാനവും, 1960 ല്‍ ദില്‍ അപ്ന ഔര്‍ പ്രീത് പരായി എന്ന ചിത്രത്തിലെ ഹവായിയന്‍ പ്രമേയമുള്ള ‘അജീബ് ദസ്താന്‍ ഹേ യേ’ 1962 ല്‍ അന്‍പാദിലെ ആപ് കി നസ്രോന്‍ നേ സംഝാ’, 1964ല്‍ വോ കൗന്‍ തിയില്‍ നിന്നുള്ള ‘ലാഗ് ജാ ഗലേ, ‘നൈന ബര്‍സെ റിം ജീം, എന്നീ ഗാനങ്ങളുമെല്ലാം ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവയില്‍ ചിലതാണ്. മദന്‍ മോഹന്‍, ആര്‍ ഡി ബര്‍മന്‍, ലക്ഷ്മീകാന്ത് പ്യാരേലാല്‍, എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചട്ടുണ്ട്.

1970 മുതല്‍ ലതാ മങ്കേഷ്‌കര്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. ദില്‍ സേയിലെ ‘ജിയാ ജലെ’, വണ്‍ 2 കാ 4 ലെ ‘ഖാമോഷിയാന്‍ ഗുംഗുനാനെ ലഗിന്‍’, പുകറിലെ ‘ഏക് തു ഹി ഭരോസ’, ‘പ്യാര സാ ഗാവ്’, സുബൈദ, സുബൈദയിലെ ‘സോ ഗയേ ഹെ’, രംഗ് ദേ ബസന്തിയിലെ ‘ലുക്ക ചുപ്പി’ എന്നിവയെല്ലാം 1990 കളിലെ പ്രധാന ഗാനങ്ങളില്‍ ചിലതായിരുന്നു. 90കളിലെ ലതാ മങ്കേഷകറുടേയും ബോളിവുഡിലേയും തന്നെ ഏറ്റവും ശ്രദ്ധേയമായ പാട്ടുകളായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ യിലെ ‘മേരേ ഖ്വാബോന്‍ മേ ജോ ആയേ’, ‘ഹോ ഗയാ ഹേ തുജ്കോ തോ പ്യാര്‍ സജ്ന’, ‘തുജെ ദേഖാ തോ യേ ജാന സനം’, ‘മെഹന്ദി ലഗാ കേ രഖ്നാ’ തുടങ്ങിയവയെല്ലാം.

തന്റെ സംഗീത ജീവിതത്തില്‍ ലത മങ്കേഷ്‌കര്‍ തേടിയെത്തിയത് നിരവധി ബഹുമതികളാണ്. 1969 ല്‍ പത്മഭൂഷണ്‍, 1999ല്‍ പത്മവിഭൂഷണ്‍, 1989 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം എന്നിവ ഉള്‍പ്പടെ മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയും കരസ്ഥമാക്കിയട്ടുണ്ട്. 2007-ല്‍ ഫ്രാന്‍സ് അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

എണ്ണിയാല്‍ ഒതുങ്ങാത്ത സംഭാവനകള്‍ നല്‍കി ലത മങ്കേഷ്‌കര്‍ എന്ന പകരം വയ്ക്കാനാവാത്ത പ്രതിഭ വിടവാങ്ങുമ്പോള്‍ ഇനിയും അനവധി തലമുറകള്‍ക്ക് കാതോര്‍ക്കാനും ഓര്‍മ്മിക്കാനുമുള്ള സംഗീത ലോകത്തെ നാഴികക്കല്ലുകളായി ലതാജിയുടെ ഓരോ ഗാനങ്ങളും നിലനില്‍ക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ