കോവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെട്ടു, കുംഭമേള നാണക്കേടുണ്ടാക്കി: ഹൈക്കോടതി

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടതിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കുംഭമേള, ചാർ ധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികൾ കോവിഡ് -19 പകർച്ചവ്യധിക്കിടെ നടത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

ഈ മതസമ്മേളനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി എന്നും ചീഫ് ജസ്റ്റിസ് ആർ.എസ് ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“ആദ്യം നമ്മൾ കുംഭമേള എന്ന തെറ്റ് ചെയ്തു, പിന്നെ ചാർ ധാം നടത്തി. എന്തുകൊണ്ടാണ് നമ്മൾ സ്വയം ആവർത്തിച്ച് നാണക്കേട് ഉണ്ടാക്കുന്നത്?” ചീഫ് ജസ്റ്റിസ് ചോദിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ധാരാളം സന്ന്യാസിമാർ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാമർശം.

“ആരാണ് ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത്, അതോ ഇതെല്ലാം സന്ന്യാസിമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണോ? സന്ന്യാസിമാർക്കിടയിൽ കൊറോണ വൈറസ് പടരില്ലേ? വിഗ്രഹത്തെ ആരാധിക്കുമ്പോൾ പോലും, ചെറിയ മുറി ആയതിനാൽ ഇരുപതോളം സന്ന്യസിമാരെ പ്രവേശിപ്പിക്കാനാവില്ല” കോടതി നിരീക്ഷിച്ചു.

ഓരോ ആരാധനാലയത്തിനും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് അടയാളം വച്ചിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രതിനിധി കോടതിയെ അറിയിച്ചു.

“ആരും നിങ്ങളുടെ അടയാളങ്ങൾ പിന്തുടരുന്നില്ല. ദയവായി ചാർ ചാമിലേക്ക് ഒരു ഹെലികോപ്റ്റർ എടുത്ത് പോകൂ, യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാകും. കേദാർനാഥിലേക്കും പോകുക …” ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

“കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ തെളിയിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. കോടതി ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം  സർക്കാർ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കണം, നിങ്ങൾ ഉത്തരവുകൾ നൽകുന്നു, എന്നാൽ ആരും നടപ്പാക്കുന്നില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

“നമ്മൾ സ്വയം നാണക്കേട് സൃഷ്ടിക്കുന്നു. എന്തുകൊണ്ടാണ് ഉത്തരാഖണ്ഡ് ഇതിൽ നിന്നും പഠിക്കാത്തത് എന്ന് രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങൾ ചോദിക്കുന്നു? സഹപ്രവർത്തകർ എന്നെ വിളിച്ച് സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു … നിങ്ങൾക്ക് കോടതിയെ വിഡ്ഢിയാക്കാം, പക്ഷേ നിങ്ങൾക്ക് ജനങ്ങളേ വിഡ്ഢിയാകാൻ കഴിയില്ല, യാഥാർത്ഥ്യം അവർക്കറിയാം … നിങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ച് കളിക്കുകയാണ്, ”ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ജനങ്ങളോടും കേന്ദ്ര സർക്കാരിനോടും ഉത്തരം പറയാൻ ഉത്തരാഖണ്ഡ് സർക്കാരിന് ബാധ്യസ്ഥത ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം