കോവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെട്ടു, കുംഭമേള നാണക്കേടുണ്ടാക്കി: ഹൈക്കോടതി

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടതിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കുംഭമേള, ചാർ ധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികൾ കോവിഡ് -19 പകർച്ചവ്യധിക്കിടെ നടത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

ഈ മതസമ്മേളനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി എന്നും ചീഫ് ജസ്റ്റിസ് ആർ.എസ് ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“ആദ്യം നമ്മൾ കുംഭമേള എന്ന തെറ്റ് ചെയ്തു, പിന്നെ ചാർ ധാം നടത്തി. എന്തുകൊണ്ടാണ് നമ്മൾ സ്വയം ആവർത്തിച്ച് നാണക്കേട് ഉണ്ടാക്കുന്നത്?” ചീഫ് ജസ്റ്റിസ് ചോദിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ധാരാളം സന്ന്യാസിമാർ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാമർശം.

“ആരാണ് ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത്, അതോ ഇതെല്ലാം സന്ന്യാസിമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണോ? സന്ന്യാസിമാർക്കിടയിൽ കൊറോണ വൈറസ് പടരില്ലേ? വിഗ്രഹത്തെ ആരാധിക്കുമ്പോൾ പോലും, ചെറിയ മുറി ആയതിനാൽ ഇരുപതോളം സന്ന്യസിമാരെ പ്രവേശിപ്പിക്കാനാവില്ല” കോടതി നിരീക്ഷിച്ചു.

ഓരോ ആരാധനാലയത്തിനും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് അടയാളം വച്ചിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രതിനിധി കോടതിയെ അറിയിച്ചു.

“ആരും നിങ്ങളുടെ അടയാളങ്ങൾ പിന്തുടരുന്നില്ല. ദയവായി ചാർ ചാമിലേക്ക് ഒരു ഹെലികോപ്റ്റർ എടുത്ത് പോകൂ, യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാകും. കേദാർനാഥിലേക്കും പോകുക …” ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

“കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ തെളിയിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. കോടതി ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം  സർക്കാർ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കണം, നിങ്ങൾ ഉത്തരവുകൾ നൽകുന്നു, എന്നാൽ ആരും നടപ്പാക്കുന്നില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

“നമ്മൾ സ്വയം നാണക്കേട് സൃഷ്ടിക്കുന്നു. എന്തുകൊണ്ടാണ് ഉത്തരാഖണ്ഡ് ഇതിൽ നിന്നും പഠിക്കാത്തത് എന്ന് രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങൾ ചോദിക്കുന്നു? സഹപ്രവർത്തകർ എന്നെ വിളിച്ച് സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു … നിങ്ങൾക്ക് കോടതിയെ വിഡ്ഢിയാക്കാം, പക്ഷേ നിങ്ങൾക്ക് ജനങ്ങളേ വിഡ്ഢിയാകാൻ കഴിയില്ല, യാഥാർത്ഥ്യം അവർക്കറിയാം … നിങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ച് കളിക്കുകയാണ്, ”ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ജനങ്ങളോടും കേന്ദ്ര സർക്കാരിനോടും ഉത്തരം പറയാൻ ഉത്തരാഖണ്ഡ് സർക്കാരിന് ബാധ്യസ്ഥത ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം