ആര്യൻ ഖാൻ കേസിലെ 'സാക്ഷി' കിരൺ ഗോസാവി കസ്റ്റഡിയിൽ

മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിവാദ “സാക്ഷി” പൂനെയിൽ കസ്റ്റഡിയിൽ. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങുമെന്ന് അവകാശപ്പെട്ടിരുന്നു. അതുകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ കസ്റ്റഡിയിലായത്.

കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിൽ തനിക്ക് ഭീഷണി ഉണ്ടെന്നതിനാൽ ഉത്തർപ്രദേശ് പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങുമെന്ന ഗോസാവിയുടെ അവകാശവാദത്തെ ലഖ്‌നൗ പൊലീസ് തള്ളിയിരുന്നു.

ഈ മാസം ആദ്യം ആഡംബര കപ്പലിലെ ലഹരിമരുന്ന് റെയ്ഡിനിടയിലും പിന്നീട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ആര്യൻ ഖാനൊപ്പവും സ്വകാര്യ അന്വേഷകനായ കിരൺ ഗോസാവി ഉണ്ടായിരുന്നു. രണ്ടിടത്തും ആര്യൻ ഖാനൊപ്പമുള്ള അദ്ദേഹത്തിന്റെ സെൽഫിയും വീഡിയോകളും സൂചിപ്പിക്കുന്നത് കേസിൽ പ്രതിയായ ആര്യൻ ഖാനൊപ്പം ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം ഇയാൾക്ക് ലഭിച്ചിരുന്നു എന്നാണ്.

ഇത് ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തെ കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിച്ചു. അന്വേഷണ ഏജൻസിയുടെ ഒരു “സാക്ഷി” റെയ്ഡിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിലും ഹാജരാകുകയും പ്രതികളുമായി സെൽഫി എടുക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ