പ്രധാനമന്ത്രിയുടെ വസതിയില്‍ 'ഡല്‍ഹി' യോഗം; രണ്ടര പതിറ്റാണ്ടിനിപ്പുറം സുഷമ സ്വരാജിന്റെ പിന്‍ഗാമി ആരെന്ന് നിശ്ചയിച്ച് ബിജെപി; പ്രഖ്യാപനം വൈകിട്ട്‌

1991ല്‍ സ്വയംഭരണാവകാശത്തിനുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഡല്‍ഹിയ്ക്ക് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്ഥാനത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ കൂടി കൈവരുന്നത്. സംസ്ഥാന പദവിയെ തുടര്‍ന്ന് 1993 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വിജയിച്ചത് ബിജെപിയായിരുന്നു. ആ ഒന്നാം സര്‍ക്കാരില്‍ രണ്ട് ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ശേഷം മൂന്നാമതൊരു മുഖ്യമന്ത്രി കൂടി അടുത്ത 1998ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായി. ഡല്‍ഹിയുടെ ചരിത്രത്തിലെ ആദ്യ വനിത മുഖ്യമന്ത്രി. ബിജെപിയുടെ സുഷമ സ്വരാജായിരുന്നു രാജ്യതലസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രി. 52 ദിവസം മാത്രമാണ് ബിജെപി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സുഷമ സ്വരാജ് ഡല്‍ഹി ഭരിച്ചത്. ആ സത്യപ്രതിജ്ഞയ്ക്ക് ശേഷം 27 കൊല്ലം ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായില്ല.

സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയെ തന്റെ കൈപ്പിടിയിലാക്കിയതും ഒരു വനിത നേതാവാണ്. ഡല്‍ഹിയെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്. 1998 മുതല്‍ 2013 വരെ ഡല്‍ഹിയില്‍ ഷീല ഭരണം തുടര്‍ന്നു. പിന്നീട് ആംആദ്മി പാര്‍ട്ടിയുടെ 10 കൊല്ലത്തിലധികം നീണ്ട മൂന്ന് സര്‍ക്കാരുകള്‍. ഒടുവില്‍ ആപ്പിന്റെ അരവിന്ദ് കെജ്രിവാള്‍- അതിഷി കാലത്തിന് ശേഷം ബിജെപി ഡല്‍ഹിയെ പിടിച്ചടക്കി. 27 കൊല്ലത്തിനപ്പുറം സുഷമ സ്വരാജിന് പിന്‍ഗാമി. വമ്പന്‍ വിജയത്തിന് ശേഷം ആര് ഡല്‍ഹി ഭരിക്കുമെന്ന കാര്യത്തില്‍ ബിജെപി തീരുമാനം പുറത്തുവന്നിട്ടില്ല.

സുഷമയ്ക്ക് ശേഷം രണ്ടര പതിറ്റാണ്ടിനപ്പുറം ആര് ബിജെപി നയിക്കുമെന്ന് തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരുകയാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് ഫ്രാന്‍സ് യാത്രക്കളാണ് മുഖ്യമന്ത്രി തീരുമാനം വൈകാന്‍ ഇടയാക്കിയത്. ബിജെപി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വൈകിട്ട് 6.15ന് ആണ് പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനമാകുക.

വ്യാഴാഴ്ച 11 മണിയ്ക്ക് വന്‍ ആഘോഷമായാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡല്‍ഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബിജെപിയുടെ പ്രധാന നേതാക്കളും മതനേതാക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കും. ഒപ്പം എന്‍ഡിഎയുടെ സഖ്യകക്ഷികളും മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. മുന്‍ മുഖ്യമന്ത്രി അതിഷിയേയും അരവിന്ദ് കെജ്രിവാളിനേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ