പ്രധാനമന്ത്രിയുടെ വസതിയില്‍ 'ഡല്‍ഹി' യോഗം; രണ്ടര പതിറ്റാണ്ടിനിപ്പുറം സുഷമ സ്വരാജിന്റെ പിന്‍ഗാമി ആരെന്ന് നിശ്ചയിച്ച് ബിജെപി; പ്രഖ്യാപനം വൈകിട്ട്‌

1991ല്‍ സ്വയംഭരണാവകാശത്തിനുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഡല്‍ഹിയ്ക്ക് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്ഥാനത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ കൂടി കൈവരുന്നത്. സംസ്ഥാന പദവിയെ തുടര്‍ന്ന് 1993 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വിജയിച്ചത് ബിജെപിയായിരുന്നു. ആ ഒന്നാം സര്‍ക്കാരില്‍ രണ്ട് ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ശേഷം മൂന്നാമതൊരു മുഖ്യമന്ത്രി കൂടി അടുത്ത 1998ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായി. ഡല്‍ഹിയുടെ ചരിത്രത്തിലെ ആദ്യ വനിത മുഖ്യമന്ത്രി. ബിജെപിയുടെ സുഷമ സ്വരാജായിരുന്നു രാജ്യതലസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രി. 52 ദിവസം മാത്രമാണ് ബിജെപി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സുഷമ സ്വരാജ് ഡല്‍ഹി ഭരിച്ചത്. ആ സത്യപ്രതിജ്ഞയ്ക്ക് ശേഷം 27 കൊല്ലം ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായില്ല.

സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയെ തന്റെ കൈപ്പിടിയിലാക്കിയതും ഒരു വനിത നേതാവാണ്. ഡല്‍ഹിയെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്. 1998 മുതല്‍ 2013 വരെ ഡല്‍ഹിയില്‍ ഷീല ഭരണം തുടര്‍ന്നു. പിന്നീട് ആംആദ്മി പാര്‍ട്ടിയുടെ 10 കൊല്ലത്തിലധികം നീണ്ട മൂന്ന് സര്‍ക്കാരുകള്‍. ഒടുവില്‍ ആപ്പിന്റെ അരവിന്ദ് കെജ്രിവാള്‍- അതിഷി കാലത്തിന് ശേഷം ബിജെപി ഡല്‍ഹിയെ പിടിച്ചടക്കി. 27 കൊല്ലത്തിനപ്പുറം സുഷമ സ്വരാജിന് പിന്‍ഗാമി. വമ്പന്‍ വിജയത്തിന് ശേഷം ആര് ഡല്‍ഹി ഭരിക്കുമെന്ന കാര്യത്തില്‍ ബിജെപി തീരുമാനം പുറത്തുവന്നിട്ടില്ല.

സുഷമയ്ക്ക് ശേഷം രണ്ടര പതിറ്റാണ്ടിനപ്പുറം ആര് ബിജെപി നയിക്കുമെന്ന് തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരുകയാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് ഫ്രാന്‍സ് യാത്രക്കളാണ് മുഖ്യമന്ത്രി തീരുമാനം വൈകാന്‍ ഇടയാക്കിയത്. ബിജെപി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വൈകിട്ട് 6.15ന് ആണ് പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനമാകുക.

വ്യാഴാഴ്ച 11 മണിയ്ക്ക് വന്‍ ആഘോഷമായാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡല്‍ഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബിജെപിയുടെ പ്രധാന നേതാക്കളും മതനേതാക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കും. ഒപ്പം എന്‍ഡിഎയുടെ സഖ്യകക്ഷികളും മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. മുന്‍ മുഖ്യമന്ത്രി അതിഷിയേയും അരവിന്ദ് കെജ്രിവാളിനേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി