മയക്കുവെടിയും കുങ്കി ആനകളുമില്ല; നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ 'ഹണി ട്രാപ്പില്‍' കുടുക്കാന്‍ കര്‍ണാടക; അസമില്‍ വിജയിച്ച പദ്ധതി കേരളത്തിനും മാതൃകയാക്കാം

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാന്‍ തന്ത്രമൊരുക്കി വിജയിച്ച് കര്‍ണാടകയും അസാമും. അസമില്‍ ആരംഭിച്ച് വിജയിച്ച് പദ്ധതി അതേപടി പകര്‍ത്തുകയാണ് കര്‍ണാടക ചെയ്തിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യ താലൂക്കിലെ മണ്ടെക്കോല്‍ ഗ്രാമത്തിലെ ദേവറഗുണ്ടയിലാണ് കാട്ടാനക്കായി തേനീച്ച കെണി കര്‍ണാടക ഒരുക്കിയിരിക്കുന്നത്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യം മൂലം കേരളത്തിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ആന ശല്യം തടയാന്‍ പല പദ്ധതികളും നടപ്പാക്കി. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. ഇപ്പോള്‍ ആന ഇറങ്ങുന്ന വഴികളില്‍ തേനീച്ച പെട്ടികള്‍ വച്ച് ആന ഇറങ്ങുന്നത് തടയുന്ന പരീക്ഷണമാണ് നടത്തുന്നത്.

കര്‍ണാടക ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ നടത്തിയ ഹണി മിഷന്‍ പദ്ധതി പ്രകാരം 35 കര്‍ഷകര്‍ക്ക് തേന്‍ കൃഷി പരിശീലനം നല്‍കിയിരുന്നു. പരിശീലനം നേടിയവര്‍ക്ക് 10 വീതം തേന്‍ പെട്ടികള്‍ വിതരണം ചെയ്തു. ഇങ്ങനെ നല്‍കുന്ന തേന്‍ പെട്ടികളാണ് കൃഷി ഇടത്തില്‍ കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലത്ത് സ്ഥാപിക്കുക.

മൂന്നും നാലും കര്‍ഷകര്‍ ചേര്‍ന്ന് തങ്ങളുടെ തേന്‍ പെട്ടികള്‍ വനാതിര്‍ത്തിയില്‍ സ്ഥാപിക്കും. ഇങ്ങനെ സ്ഥാപിക്കുന്ന പെട്ടികള്‍ കമ്പി ഉപയോഗിച്ച് ബന്ധിപ്പിക്കും. ആനകള്‍ വന്ന് തേന്‍ പെട്ടികളില്‍ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിയില്‍ തട്ടിയാല്‍ പരസ്പരം ബന്ധിപ്പിച്ച പെട്ടിയില്‍ നിന്ന് തേനിച്ചകള്‍ കൂട്ടത്തോടെ ഇളകും. ഈച്ചകള്‍ കൂട്ടത്തോടെ ഇളകുന്ന സ്ഥലത്ത് ആനകള്‍ പിന്നീട് ഇറങ്ങില്ല. കാട്ടാന ശല്യം രൂക്ഷമായ ദേവറഗുണ്ടയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തേന്‍ പെട്ടികള്‍ സ്ഥാപിച്ച് ഇതേ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സ്ഥലത്ത് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.

തേനീച്ചകള്‍ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ഇറങ്ങുമ്പോള്‍ ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. പിന്നീട് ആനകള്‍ ആ വഴിക്ക് വരില്ല എന്നാണ് കണക്ക് കൂട്ടല്‍. ഇതു മൂലം ഒരു പരിധിവരെ ആന ശല്യം തടയാനാകും എന്നാണ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും പ്രതീക്ഷ.

അസം തുടങ്ങി സംസ്ഥാനങ്ങളില്‍ ഈ പദ്ധതി പരീക്ഷിച്ചിട്ടുണ്ട് എന്നാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ അധികൃതര്‍ പറയുന്നത്. കുടക്, നാഗറഹൊളെ തുടങ്ങിയ സ്ഥലങ്ങളില്‍ ആന ഇറങ്ങുന്ന സ്ഥലത്ത് തേന്‍ പെട്ടി വച്ച് നടത്തിയ പരീക്ഷണത്തിന്റെ വിഡിയോകളും കര്‍ണാടക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ