പാല്‍ വില്‍പ്പനയില്‍ റെക്കോഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

പാല്‍ വില്‍പ്പനയില്‍ റെക്കോഡിട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(കെ.എം.എഫ്.). കടുത്ത ചൂട് തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ‘നന്ദിനി’ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വന്‍ മുന്നേറ്റമാണ് വിപണിയില്‍ നടത്തുന്നത്.

ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റര്‍ പാലും 16.5 ലക്ഷം ലിറ്റര്‍ തൈരും വിറ്റാണ് നന്ദിനി പുതിയ റെക്കോഡിട്ടത്. എപ്രില്‍ ഒന്‍പതിനും 15-നും ഇടയില്‍ ഉഗാദി, രാമനവമി, ഈദുല്‍ഫിത്തറടക്കമുള്ള ആഘോഷങ്ങള്‍ വന്നതും, തിരഞ്ഞെടുപ്പ് പ്രചരണം കത്തിക്കേറിയതും വില്‍പ്പന വര്‍ധിക്കാന്‍ ഇടയായെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് പറഞ്ഞു. ചൂടുകൂടിയതാണ് വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അദേഹം വ്യക്തമാക്കി.

നന്ദിനി ഐസ്‌ക്രീമുകളുടെ വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ധനയുണ്ടായതായി. നേരത്തേ നന്ദിനി പാലിന്റെ ഒറ്റദിവസത്തെ ഏറ്റവുംകൂടിയ വില്‍പ്പന 44 ലക്ഷം ലിറ്ററായിരുന്നു. ഇതാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും