കാര്‍ഗില്‍ യുദ്ധവീരനെ എ.എസ്‌.ഐയായി ഉയര്‍ത്തി പഞ്ചാബ് സര്‍ക്കാര്‍

രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ചിട്ടും ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യേണ്ടിവന്ന സൈനിക ഉദ്യോഗസ്ഥന് പഞ്ചാബ് സര്‍ക്കാര്‍ ഡബിള്‍ പ്രമോഷന്‍ നല്‍കി. സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാല്‍ സിംഗിനാണ് ഡബിള്‍ പ്രമോഷനോടെ സര്‍ക്കാര്‍ എ.എസ്.ഐ ആയി നിയമനം നല്‍കിയത്. ഇത്തരം അനീതികള്‍ ഇനി നടക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

കാര്‍ഗില്‍ യുദ്ധവിജയ ആഘോഷ ദിവസമാണ് 20 വര്‍ഷം മുമ്പ് രാജ്യം വീരചക്ര ബഹുമതി നല്‍കിയ സൈനികന്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി.

1999- ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ സിംഗ് വധിച്ചിരുന്നു. ഇതിനാണ് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചത്. പാകിസ്ഥാന്‍ ഷേര്‍ഖാനെ പാകിസ്ഥാന്‍ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു.

2009- ല്‍ സൈനത്തില്‍ നിന്നു വിരമിച്ച സത്പാല്‍ സിംഗ് എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച് ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നു.

എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ അപേക്ഷിച്ചതിനാല്‍ ഞാനിവിടെ വെറും ഹെഡ്‌കോണ്‍സ്റ്റബിളാണ്. എന്റെ വീരചക്ര പരിഗണിക്കപ്പെടുന്നു പോലുമില്ലെന്ന് സത്പാല്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപ്പെട്ട് സത്പാലിന് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക