ലാലു-റാബറി ജംഗിള്‍ രാജില്‍ പ്രചാരണം കൊഴുപ്പിച്ച് നിതീഷും ബിജെപിയും; സാമൂഹിക നീതി ചൂണ്ടിക്കാണിച്ച് തേജസ്വിയുടെ തിരിച്ചടി; കുട്ടിയാണെന്ന് പറഞ്ഞു പരിഹസിച്ച് ബിഹാര്‍ സിഎം

ഈ വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ബിഹാറില്‍ ശക്തമായ പ്രചാരണത്തിന് തുടക്കമിട്ട് എന്‍ഡിഎയുടെ നിതീഷ് കുമാറും ബിജെപിയും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷമായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയെ പരിഹസിച്ച് വീണ്ടും ഭരണത്തിന് പ്രചാരണം കനപ്പിയ്ക്കുമ്പോള്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിയ്ക്കുകയാണ് ആര്‍ജെഡിയും. ലാലു-റാബറി ജംഗിള്‍ രാജ് എന്ന പ്രയോഗം വീണ്ടും ഉപയോഗിച്ചാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും പ്രചാരണം കൊഴുപ്പിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ലാലു-റാബറി ജംഗിള്‍ രാജ്’ എന്ന പഴയ പ്രചരണായുധം വീണ്ടും ഭരണകക്ഷിയായ എന്‍ഡിഎ സജീവമാക്കിയതോടെ ആ ശ്രമത്തെ ആര്‍ജെഡി ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ചത് നിയമസഭയില്‍ വ്യക്തമായി. ഗവര്‍ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ സംസ്ഥാന നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രചാരണ തന്ത്രങ്ങള്‍ വ്യക്തമായിരുന്നു. ജംഗിള്‍ രാജെന്ന് പറഞ്ഞു ലാലു പ്രസാദ് കാലത്തെ വിമര്‍ശിച്ചു നാലാമതും മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാന്‍ ബിജെപി സഹായത്തോടെ നിതീഷ് കുമാര്‍ ശ്രമിയ്ക്കുമ്പോള്‍ നിതീഷ് ഭരണത്തില്‍ സംസ്ഥാനം നേരിടുന്ന പിന്നോക്കാവസ്ഥയാണ് ആര്‍ജെഡി പ്രചരണായുധമാക്കുന്നത്.

1990- 2005 കാലഘട്ടത്തില്‍ ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവുംഭാര്യ റാബ്‌റി ദേവിയും ചേര്‍ന്ന് നടത്തിയ ഭരണത്തെയും അഴിമതി ആരോപണങ്ങളേയുമാണ് കാട്ടുഭരണമെന്ന് പരിഹസിക്കുന്നത്. ഫെബ്രുവരി 24 ന് ഭഗല്‍പൂരില്‍ നിതീഷിനൊപ്പം ഒരു സംയുക്ത റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ജെഡിയെ ‘ജംഗിള്‍രാജ് വാലെ’ എന്ന് വിളിച്ചതാണ് എന്‍ഡിഎ പ്രചാരണങ്ങളുടെ തുടക്കം.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഭരണത്തെ ബിഹാര്‍ നിയമസഭയില്‍ ഭരണകക്ഷി പ്രശംസിക്കുകയും ലാലുവിന്റെ 15 കൊല്ലത്തെ ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തതോടെ 2005ന് മുമ്പ് ഇവിടെ എന്തെങ്കിലും ഉണ്ടായിരുന്നുവെന്ന് സമ്മതിയ്ക്കുമോ ജി എന്ന പരിഹാസം ലാലുവിന്റെ മകനം ആര്‍ജെഡിയുടെ പ്രതിപക്ഷ നേതാവുമായ തോജസ്വി യാദവ് ചോദിച്ചു. ഇന്ത്യ: വികസനത്തിലെ പ്രശ്‌നങ്ങള്‍’ എന്ന എഴുത്തുകാരനായ മോഹന്‍ ഗുരുസ്വാമിയുടെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് തേജസ്വി ബിഹാറിന്റെ നിലവിലെ ആളോഹരി വരുമാനത്തെ കുറിച്ചു പറഞ്ഞു, ലോകത്തിലെ ഏറ്റവും ദരിദ്ര പ്രദേശമായി കണക്കാക്കപ്പെടുന്ന സബ്-സഹാറന്‍ ആഫ്രിക്കയുടെ 1,710 ഡോളര്‍ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബീഹാറിന്റെ ഏറ്റവും പുതിയ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 1,100 ഡോളറാണെന്നും ചൂണ്ടിക്കാട്ടി. ‘നിതീഷ് കുമാര്‍ കൂടുതല്‍ കാലം അധികാരത്തില്‍ തുടര്‍ന്നാല്‍, അദ്ദേഹം ഇതിന് ബ്രിട്ടീഷുകാരെയും 18-ാം നൂറ്റാണ്ടിലെ ഭരണകൂടത്തെയും വരെ കുറ്റപ്പെടുത്താന്‍ തുടങ്ങുമെന്നും തേജസ്വി പരിഹസിച്ചു.

ബീഹാറില്‍ 22 തവണ സര്‍ക്കാര്‍ മാറ്റവും 1961 മുതല്‍ അഞ്ച് തവണ രാഷ്ട്രപതി ഭരണവും വന്നതിനുശേഷം ഒരു സ്ഥിരതയുള്ള സര്‍ക്കാരിനെ നല്‍കുക എന്നതായിരുന്നു 1990ല്‍ അധികാരത്തില്‍ വന്നത് ലാലു പ്രസാദ് ആദ്യം ചെയ്തത്. കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ സംഭവിക്കാത്ത സാമൂഹിക പരിവര്‍ത്തനവും ശാക്തീകരണവും അദ്ദേഹം കൊണ്ടുവന്നുവെന്നും ഇബിസി, ഒബിസി, എസ്സി സമുദായങ്ങളില്‍ നിന്നുള്ളവര്‍ എംപിമാരും മന്ത്രിമാരും ബോര്‍ഡുകളുടെയും കമ്മീഷനുകളുടെയും തലവന്മാരും ആയത് ലാലു പ്രസാദിന്റെ കീഴിലായിരുന്നുവെന്നും തേജസ്വി ചൂണ്ടിക്കാണിച്ചു.  ‘ബച്ചാ ഹേ’ എന്ന് പറഞ്ഞാണ് തേജസ്വിയുടെ മറുപടിയെ നിതീഷ് പരിഹസിച്ചു തള്ളിയത്.

Latest Stories

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍