ജോധ്പൂര്‍ സംഘര്‍ഷം; നൂറോളം പേര്‍ പിടിയില്‍, കര്‍ഫ്യൂ തുടരുന്നു, അക്രമത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് അശോക് ഗെലോട്ട്

രാജസ്ഥാനിലെ ജോധ്പൂരില്‍ ഉണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ പൊലീസ് പിടിയിലായി. ഈദ് ദിനത്തിലും തലേന്നുമായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 52 പേരെ രാജസ്ഥാന്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 45 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്.

ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ്, പ്രതാപ് നഗര്‍, ദേവ് നഗര്‍ എന്നിവയുള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദ്വേഷ പ്രചരണവും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും താത്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

ജലോരി ഗേറ്റ് പ്രദേശത്ത് പെരുന്നാള്‍ പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തിങ്കളാഴ്ച രാത്രി കല്ലേറിലേക്ക് നയിച്ചു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ബാറ്റണും പ്രയോഗിച്ചു. ജോധ്പൂരില്‍ മൂന്ന് ദിവസത്തെ പരശുരാമ ജയന്തി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.

അക്രമത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ഇത് ബിജെപിയുടെ അജണ്ടയാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളരെയധികം വര്‍ദ്ധിച്ചു. അവര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാല്‍, ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ബിസ ജിയുടെ പ്രതിമയില്‍ ഈദ് പതാക സ്ഥാപിച്ചതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും ഇത് മറക്കില്ലെന്നും ജോധ്പൂരിലെ ബിജെപി എം.എല്‍.എ സൂര്യകാന്ത വ്യാസ് പറഞ്ഞു. പ്രതിമയില്‍ സാമൂഹിക വിരുദ്ധര്‍ ഇസ്ലാമിക പതാക സ്ഥാപിച്ചു. പരശുരാമ ജയന്തി ദിനത്തില്‍ സ്ഥാപിച്ച കാവി പതാക നീക്കം ചെയ്തത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ജോധ്പൂരിയിലെ സംഘര്‍ഷം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക