ജെ.എൻ.യു അക്രമ കേസ്; ഒന്നര വർഷത്തിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

മുഖംമൂടി ധരിച്ച അക്രമികൾ ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ അതിക്രമിച്ച് കയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേല്‍പ്പിച്ച 2020 ലെ ജെഎൻയു ക്യാമ്പസ് അക്രമക്കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചു.

2020 ജനുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി.

അക്രമ കേസിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, സംഭവം നടന്ന് ഒന്നര വർഷമായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സാക്ഷികളുടെ പരിശോധന, ദൃശ്യങ്ങളുടെ ശേഖരണം, വിശകലനം, തിരിച്ചറിഞ്ഞ പ്രതികളുടെ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് അന്വേഷണമെന്ന് കേന്ദ്ര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2020 ജനുവരി 5 ന്, വടികളും ഇരുമ്പുകമ്പികളുമായി മുഖംമൂടി ധരിച്ച 50 ഓളം യുവാക്കളും യുവതികളും ജെഎൻയു ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലുകളിലും മറ്റ് കെട്ടിടങ്ങളിലും മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികളിൽ അന്നത്തെ ജെഎൻ‌യു‌എസ്‌യു പ്രസിഡന്റ് ഐഷെ ഘോഷും ഉൾപ്പെടുന്നു, രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഐഷെ ഘോഷിന്റെ ഫോട്ടോകൾ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും ഒരു വലിയ പ്രതിഷേധം ആരംഭിച്ചു. അക്രമത്തിനെതിരായ പ്രതിഷേധം ഉടൻ മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, ഒഡീഷ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ