അവരും മനുഷ്യര്‍, അധിക്ഷേപവും അപമാനവും അംഗീകരിക്കാനാവില്ല; വിമാനത്തിലെ 'സാന്‍വിച്ച് കലാപത്തില്‍' എയര്‍ ഹോസ്റ്റസിനെ പിന്തുണച്ച് ജെറ്റ് എയര്‍വേസ്

ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വിവാദ സംഭവത്തില്‍ എയര്‍ ഹോസ്റ്റസിനെ പിന്തുണച്ച് ജെറ്റ് എയര്‍വേസ് സി.ഇ.ഒ സഞ്ജീവ് കപൂര്‍. എയര്‍ഹോസ്റ്റസുമാരും മനുഷ്യരാണെന്നും അധിക്ഷേപവും അപമാനവും ഒരിക്കലും അംഗീകരിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

ഡിസംബര്‍ 16 ന് ഇസ്താംബൂളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 12 വിമാനത്തിലാണ് വിവാദസംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കാരന്‍  അപമര്യാദയായി സംസാരിച്ചയാളോട് എയര്‍ഹോസ്റ്റസ് പൊട്ടിത്തെറിച്ചത്. ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും വിമാനത്തിലെ ജീവനക്കാരിയാണെന്നും എയര്‍ഹോസ്റ്റസ് പറയുന്ന വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കമാണ് വിഡിയോയിലുള്ളത്. യാത്രക്കാരന്‍ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയര്‍ഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയില്‍ പറയുന്നുണ്ട്. ‘നിങ്ങള്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങള്‍ കാരണം എന്റെ കൂടെള്ള ജോലിക്കാര്‍ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങള്‍ക്ക് വിളമ്പാന്‍ കഴിയൂ..

.’ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരന്‍ വീണ്ടും അവള്‍ക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു. ‘നീ എന്തിനാണ് അലറുന്നത്?’ എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങള്‍ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയര്‍ഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവര്‍ത്തക ഇടപെട്ട് എയര്‍ഹോസ്റ്റസിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയര്‍ഹോസ്റ്റസും പരസ്പരം വാഗ്വാദം തുടര്‍ന്നു.

‘ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം’ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. ‘എവിടെയാണ് ഞാന്‍ ജോലിക്കാരെ അനാദരിച്ചത്?’ എന്നായി യാത്രക്കാരന്‍.

‘പിന്നെ താന്‍ ആക്രോശിച്ചതും വിരല്‍ചൂണ്ടിയതും എന്താണെന്ന്’ എയര്‍ഹോസ്റ്റസ് ചോദിച്ചപ്പോള്‍ ‘നീയാണ് ആക്രോശിച്ചത്. വായടക്കൂ’ എന്നായിരുന്നു അയാളുടെ മറുപടി. ‘നീ വായടക്കൂ, ഞാന്‍ കമ്പനിയിലെ ജീവനക്കാരിയാണ്. തനിക്ക് ഇങ്ങനെ സംസാരിക്കാന്‍ അര്‍ഹതയില്ല’ എന്ന് ജീവനക്കാരി തിരിച്ചടിച്ചു. ‘നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമേ വിളമ്പാന്‍ പറ്റൂ. നിങ്ങളുടെ ബോര്‍ഡിങ് പാസില്‍ സാന്‍വിച്ചാണ് ഓര്‍ഡര്‍ ചെയ്തതായി കാണുന്നത്’ -എന്ന് എയര്‍ ഹോസ്റ്റസ് പറയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് വിശദീകരണവുമായി ജെറ്റ് എയര്‍വേസ് സി.ഇ.ഒ സഞ്ജീവ് കപൂര്‍ രംഗത്തെത്തിയത്. വിമാന ജോലിക്കാരും മനുഷ്യരാണ്. ഇന്‍ഡിഗോ ജീവനക്കാരി ഇങ്ങനെ പൊട്ടിത്തെറിക്കണമെങ്കില്‍ ഒരുപാട് സമയമെടുത്തിരിക്കണം. വര്‍ഷങ്ങളായി, ഫ്‌ലൈറ്റുകളില്‍ ജീവനക്കാരെ ‘വേലക്കാര്‍’ എന്നും അതിനേക്കാള്‍ മോശമായും വിളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മര്‍ദിക്കുകയും അപമാനിക്കുകയും വരെ ചെയ്യാറുണ്ട്. അവള്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുന്നെ് സഞ്ജീവ് കപൂന്റെ ട്വീറ്റില്‍ വ്യക്തമാക്കി.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ