കശ്മീരിൽ 'സഹായം' തേടി ജെയ്‌ഷെ മുഹമ്മദ് തലവൻ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ആഗസ്റ്റ് മൂന്നാം വാരത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ കാണ്ഡഹാറിലുണ്ടായിരുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിൽ തീവ്രവാദം വളർത്തുന്നതിനായി സഹായം തേടി ജെയ്‌ഷെ മുഹമ്മദ് തലവൻ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.

താലിബാൻ രാഷ്ട്രീയ കമ്മീഷൻ തലവനായ മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള നേതാക്കളുമായി മസൂദ് അസ്ഹർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കശ്മീർ താഴ്‌വരയിലെ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തനങ്ങൾക്കായി മസൂദ് അസ്ഹർ താലിബാൻ സഹായം തേടി.

നേരത്തെ, കാബൂൾ പിടിച്ചെടുത്തതിന് ശേഷം താലിബാന്റെ വിജയത്തിൽ മസൂദ് അസ്ഹർ സന്തോഷം പ്രകടിപ്പിച്ചിരുന്നു. യു.എസ് പിന്തുണയുള്ള അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ തകർച്ച നടപ്പിലാക്കിയതിന് ഭീകരസംഘടനയെ മസൂദ് അസ്ഹർ പ്രശംസിച്ചു.

ആഗസ്റ്റ് 16-ന് “മൻസിൽ കി തരഫ്” (ലക്ഷ്യസ്ഥാനത്തേക്ക്) എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലെ “മുജാഹിദ്ദീന്റെ വിജയത്തെ” അഭിനന്ദിച്ചു. പാക്കിസ്ഥാനിലെ ബഹവാൽപൂരിലെ മർക്കസിൽ (ആസ്ഥാനം) ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകർക്കിടയിൽ താലിബാന്റെ വിജയത്തിൽ പരസ്പരം അഭിവാദ്യം ചെയ്യുന്ന സന്ദേശവും പ്രചരിക്കുന്നുണ്ട്.

സുന്നി ഇസ്ലാമിന്റെ ദെയോബന്ധി മുറ പിന്തുടർന്ന് ഇസ്ലാമിക നിയമമായ ശരീഅത്തിനെ വ്യാഖ്യാനിക്കുന്നതിൽ താലിബാനും ജെയ്‌ഷെ മുഹമ്മദും ആശയപരമായി യോജിക്കുന്നവരാണ്. 1999 ൽ ജയിൽ മോചിതനായതിനെത്തുടർന്ന് മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദ് ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമായിരുന്നു.

പാക് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് ഐസി 814 വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പകരമായി മസൂദ് അസ്ഹറിനെ ഇന്ത്യൻ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് ലക്‌നൗവിലേക്ക് പോകുന്നതിനിടെയാണ് വിമാനം റാഞ്ചിയത്. അന്ന് താലിബാൻ അധികാരത്തിലിരുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം കൊണ്ടുപോയി.

തട്ടിക്കൊണ്ടുപോയ വിമാനം കാണ്ഡഹാറിൽ ഇറങ്ങിയ ഉടൻ, താലിബാൻ വിമാനത്തിന് ചുറ്റും കാവൽ ഏർപ്പെടുത്തുകയും മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള ഭീകരരെ ഇന്ത്യൻ സർക്കാർ മോചിപ്പിക്കുന്നതുവരെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചെത്തുന്നതും ജയ്ഷ്-ഇ-മുഹമ്മദിന് താലിബാനുമായുള്ള മുൻകാല ബന്ധവും ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് കാരണമായേക്കുമെന്ന ഊഹാപോഹങ്ങൾ ബലപ്പെടുത്തിയിരുന്നു. എന്നാൽ, ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ അടുത്തിടെ പറഞ്ഞിട്ടുണ്ട്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം