ഉന്നാവൊ കേസ് പ്രതി മുൻ എം.എൽ.എ കുൽദീപ് സെംഗാറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരിച്ചത് ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി

ഉന്നാവൊ ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാറിന്റെ ഇളയ സഹോദരൻ മനോജ് സിംഗ് സെംഗാർ ശനിയാഴ്ച ഡൽഹിയിൽ മരിച്ചു.

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചയാൾ. ജൂലൈ 28- ന് ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിൽ കുടുംബാംഗങ്ങളോടും അഭിഭാഷകനോടും ഒപ്പം പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് ഇടിപ്പിച്ചാണ് അപായപ്പെടുത്താൻ നോക്കിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളാണ് മനോജ്.

ഒക്ടോബർ 26- ന് പുലർച്ചെ രണ്ടരയോടെ മനോജ് സിംഗ് സെംഗാറിനെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മൗലബ്ൻ ആസാദ് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

Latest Stories

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം