ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ ഐ.എസ്.ഐ: വെളിപ്പെടുത്തി അറസ്റ്റിലായ പാക് ഭീകരൻ

2009ലെ ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐ ആണെന്ന് ലക്ഷ്മി നഗറിൽ ചൊവ്വാഴ്ച ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പാകിസ്ഥാനി ഭീകരൻ മുഹമ്മദ് അഷ്റഫ് വെളിപ്പെടുത്തി. ഡൽഹി ഹൈക്കോടതിക്ക് പുറത്ത് നടന്ന 2011 സ്ഫോടനങ്ങൾക്ക് മുമ്പ് ഇയാൾ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നതായും പറഞ്ഞു.

2011 ഓടെ, ഐടിഒയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ആസ്ഥാനത്ത് (പഴയ പൊലീസ് ആസ്ഥാനം) ഇയാൾ പലതവണ നിരീക്ഷണത്തിനായി എത്തിയിരുന്നു, എന്നാൽ ആളുകളെ ഈ പരിസരത്ത് നിൽക്കാൻ പൊലീസ് അനുവദിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതോടൊപ്പം, ഇയാൾ പാകിസ്ഥാനിലെ തന്റെ കൈകാര്യക്കാർക്ക് ISBT (അന്തർ സംസ്ഥാന ബസ് ടെർമിനൽ) – യുടെ വിവരങ്ങളും അയച്ചു.

നിലവിൽ, ഡൽഹിയിലെ ഏതെങ്കിലും സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇതുവരെ, ചോദ്യം ചെയ്യലിൽ ജമ്മുവിലെ ബസ് സ്റ്റാൻഡിൽ 2009 ൽ 4 പേർ മരിച്ച സ്ഫോടനം നടന്നത് ഐഎസ്ഐ ഓഫീസർ നസീറിന്റെ നിർദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി.

2011 ൽ ഡൽഹി ഹൈക്കോടതി സ്ഫോടനം നടത്താൻ രണ്ട് പാകിസ്ഥാനികൾ എത്തിയതായി അഷ്റഫ് വെളിപ്പെടുത്തി. അവരിൽ ഒരാൾ ഗുലാം സർവാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ജമ്മു കശ്മീരിൽ 5 സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചു.

ഈ അവകാശവാദം അധികൃതർ പരിശോധിച്ചുവരികയാണ്. ഐഎസ്ഐ ഓഫീസർ നസീറിന്റെ നിർദേശപ്രകാരം പലതവണ ആയുധങ്ങൾ വിതരണം ചെയ്യാൻ ജമ്മു കശ്മീരിലേക്ക് പോയിട്ടുണ്ടെന്ന് അഷ്റഫ് പറഞ്ഞു. താൻ എപ്പോഴും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ഇ-മെയിൽ വഴി ആശയവിനിമയം നടത്താറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു