ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിനീക്കത്തില്‍ കോടതികള്‍ക്കും പങ്കുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

വിവി പാറ്റ് പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തേണ്ടെന്ന് ആവര്‍ത്തിച്ച് വിലക്കുന്ന സുപ്രീം കോടതിയ്ക്കും തിരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തില്‍ പങ്കുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ ചോദ്യം.

രാജ്യത്തെ ബിജെപി ഉള്‍പ്പെടുന്ന എന്‍ ഡി എ ഒഴികെ 22 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും വിവി പാറ്റ് എണ്ണണമെന്ന ആവശ്യത്തെ കോടതി തള്ളിക്കളയുകായണുണ്ടായത്. നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുതല്‍ വിവി പാറ്റില്‍ പ്രതിപക്ഷവും പൊതുസമൂഹവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ കമ്മീഷനും സുപ്രീം കോടതിയും ഇത്തരം ആവലാതികള്‍ തള്ളിക്കളയുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏത് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാലും താമരയില്‍ വീഴുന്ന നുറുകണക്കിന് സംഭവങ്ങളാണ് രാജ്യത്ത് ഏതാണ്ടെല്ലാം സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കുറി കേരളത്തിലും ഇത്തരം പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറിച്ച് സംഭവിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നുമില്ല. ഇതു കൂടാതെയാണ് ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള പുറത്തു വരുന്ന വാര്‍ത്തകള്‍. മെഷിനുകള്‍ വ്യാപകമായി കടത്തുന്നുവെന്നും പകരം കൊണ്ടുവെയ്ക്കുന്നു എന്നൊക്കെയാണ് പരാതികള്‍. ഇതിനെ തുടര്‍ന്നാണ് 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും വലിയ, വിശ്വാസ്യതയുള്ള ജനാധിപത്യ പ്രക്രിയയെ കുറിച്ച് ആ രാജ്യത്തെ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ കോടതികള്‍ ഇത് മുഖവിലക്കെടുക്കാതെ തള്ളുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവന വിവാദമാകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാ വിവി പാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ വിവി പാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവി പാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവി പാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ എല്ലാ ഘടകങ്ങളും എണ്ണണമെന്നും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദും ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ ഇവിഎം മെഷീനുകള്‍ കടത്തിക്കൊണ്ടു പോകുന്നെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമാന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെ തുടരുമ്പോഴും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

നേരത്തെ വിവി പാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവി പാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവി പാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു