2030ല്‍ യുഎസിനെയും ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തും; വാഹന വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത് സര്‍വകാല റെക്കോര്‍ഡ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ആഗോള വാഹന വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് യുഎസും രണ്ടാം സ്ഥാനത്ത് നിലവില്‍ ചൈനയുമാണ് വിപണിയിലുള്ളത്.

യുഎസില്‍ 79 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈന 48 ലക്ഷം കോടിയാണ് വാഹന വിപണിയില്‍ നിന്ന് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. 2024ല്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡാണ് ഇന്ത്യയുടേത്.

4.3 മില്ല്യണ്‍ കാറുകളാണ് പോയ വര്‍ഷം ഇന്ത്യയില്‍ നിന്ന് നിരത്തുകളിലിറങ്ങിയത്. ഇതില്‍ തന്നെ 65 ശതമാനം എസ്യുവികളായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 20.5 മില്ല്യണിലെത്തി. ഇതും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ 2.7 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുള്ളത്. 9,50,000 യൂണിറ്റായിരുന്നു 2024-ല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന.

4.5 കോടി ആളുകള്‍ ഇന്ത്യയില്‍ വാഹന വിപണിയില്‍ ജോലി നോക്കുന്നുണ്ട്. വാഹന വിപണിയിലൂടെ ഖജനാവിലേക്കെത്തുന്ന ജിഎസ്ടിയും വലിയ തുകയാണ്. ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്